തളിപ്പറമ്പിന് ഏഴ് കിലോമീറ്റര്‍ അകലെ ജനവാസ മേഖലയില്‍ കാട്ടുപോത്ത്

കണ്ണൂര്‍: തളിപ്പറമ്പ് ടൗണില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള ധര്‍മ്മശാലയിലും കാട്ടുപോത്തിനെ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി 10.30 ഓടെ ധര്‍മ്മശാല നിഫ്ടിന്റെ കോമ്പൗണ്ടിലാണ് കാട്ടുപോത്തിനെ ആദ്യം കണ്ടത്. വിവരത്തെ തുടര്‍ന്ന് എസ്.ഐ ജയ്മോന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അപ്പോഴേക്കും കാട്ടുപോത്ത് ഇവിടെ നിന്നും നീങ്ങി സമീപത്തെ കുറ്റിക്കാട് നിറഞ്ഞ ശ്മശാനത്തില്‍ കയറി. പുലര്‍ച്ചെ രണ്ടരവരെ കാട്ടുപോത്തിനെ കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ ദിവസം കരിമ്പം ഭാഗത്തും കാട്ടുപോത്തിനെ കണ്ടിരുന്നു. കഴിഞ്ഞ 28ന് രാത്രി 11.40 ഓടെ തളിപ്പറമ്പ-ശ്രീകണ്ഠപുരം സംസ്ഥാനപാതയില്‍ പനക്കാടാണ് കാട്ടുപോത്തിനെ കാണപ്പെട്ടത്. പട്ടുവത്ത് തെയ്യം കണ്ട് മടങ്ങുകയായിരുന്നവരാണ് ഇതിനെ കണ്ടത്. തളിപ്പറമ്പ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ പോത്തായിരിക്കും ധര്‍മ്മശാല ഭാഗത്തെത്തിയതെന്നാണ് അനുമാനിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page