ചെന്നൈ: കേന്ദ്രസർക്കാരിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഭാഷയുദ്ധം പ്രഖ്യാപിച്ചു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര ശ്രമത്തെക്കുറിച്ച് ലോക്സഭ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭത്തിന് ആഹ്വാനം. ഇത് സംബന്ധിച്ച് മാർച്ച് അഞ്ചിന് അദ്ദേഹം സർവകക്ഷിയോഗം വിളിച്ചു. കേന്ദ്രസർക്കാറിൻറെ ത്രിഭാഷ പദ്ധതിക്കെതിരെയാണ് സമരാഹ്വാനം. തമിഴ്നാട്ടിൽ തമിഴും ഇംഗ്ലീഷും മതിയെന്ന് അദ്ദേഹം ആവർത്തിച്ചു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കത്തെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. 1965 ലും ഡി. എം. കെ. തമിഴ്നാട്ടിൽ ഭാഷാ സമരം സംഘടിപ്പിച്ചിരുന്നു. അതേസമയം ജനസംഖ്യാനുപാതികമായി പാർലമെൻറ് മണ്ഡലം പുന സംഘടിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമം തമിഴ്നാട്ടിൽ ഡി.എം.കെ.ക്ക് 8 എം.പി.മാരുടെ എണ്ണം കുറക്കുമെന്നും സ്റ്റാലിൻ ആശങ്കപ്പെട്ടു. സ്റ്റാലിന്റെ നീക്കത്തെ ശക്തമായി എതിർക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ അണ്ണാമലൈ മുന്നറിയിച്ചു.
