ആര്‍എസ്എസ് അക്രമത്തില്‍ പരിക്കേറ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ചു

കണ്ണൂര്‍: ആര്‍എസ്എസ് അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ദീര്‍ഘകാലം ചികിത്സയിലായിരുന്ന മുഴപ്പിലങ്ങാട്, കണ്ടോത്തെ സിപിഎം പ്രവര്‍ത്തകന്‍ സുരേശന്‍(66) അന്തരിച്ചു. തലശ്ശേരി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. നിലവില്‍ സിപിഎം കുടക്കടവ് എ ബ്രാഞ്ച് സെക്രട്ടറിയാണ്.
2004 ഒക്ടോബര്‍ 31ന് മൊയ്തു പാലത്തിനു സമീപത്തു വച്ചാണ് സുരേശന്‍ അക്രമത്തിനിരയായത്. കേസില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. പരേതരായ ഗോവിന്ദന്‍-കൗസല്യ ദമ്പതികളുടെ മകനാണ്. ഭാര്യ: ശൈലജ. മക്കള്‍: ജിഷ്ണ (മുഴപ്പിലങ്ങാട് സര്‍വ്വീസ് സഹകരണ ബാങ്ക്), ജിതേഷ്(ഗള്‍ഫ്). സഹോദരങ്ങള്‍: സുജാത, സുഭാഷിണി, സുലോചന, സുനില്‍ കുമാര്‍, സുശീല്‍ കുമാര്‍, പരേതനായ സുഭാഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page