കാസർകോട്: അലാമിപ്പള്ളി കൂളിയങ്കാൽ റോഡിൽ കൃഷിഭവനു സമീപം അമിതദായതിന് വേണ്ടി പണം പന്തയം വെച്ചുള്ള ചീട്ടു കളി പൊലീസ് പിടികൂടി. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് സംഘത്തെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച 7 പേരെ പിടികൂടി. 2 പേർ ഓടി രക്ഷപെട്ടു. പള്ളിക്കര സ്വദേശി ഷംസീർ (37 ), പുല്ലൂർ സ്വദേശി സിദ്ധിഖ് എം കെ (54 ), ചിത്താരി സ്വദേശി അഷ്‌റഫ്(48 ), ഞാണിക്കടവ് സ്വദേശി അമീർ(51), അതിഞ്ഞാൽ സ്വദേശി ഫൈസൽ (39), കണിച്ചിറ സ്വദേശി ഷബീർ (41 ), അമ്പലത്തറ സ്വദേശി നൗഷാദ് (40 ) എന്നിവരാണ് പിടിയിലായത്. ഡി വൈ എസ് പി ബാബു പെരിങ്ങേത്തിന്റെ മേൽനോട്ടത്തിൽ ഹോസ്ദുർഗ് സബ് ഇൻസ്‌പെക്ടർ ടി അഖിലിന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥരായ ജോജോ ജോർജ്, രാകേഷ്, ഷബ്ജു, ലുക്മാൻ, രതീഷ് കെ എൻ എന്നിവർ ചേർന്നാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്. സംഘത്തിൽ നിന്ന് 1,22,880 രൂപ പിടിച്ചെടുത്തു.
