കേരളം മിനി പാക്കിസ്ഥാനെന്നു മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ

പൂന: കേരളം മിനി പാക്കിസ്ഥാനാണെന്നു മഹാരാഷ്ട്രാമന്ത്രി നിതേഷ് റാണെ ആരോപിച്ചു. പ്രിയങ്ക ഗാന്ധി വദ്രയും രാഹുല്‍ഗാന്ധിയും പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ചു സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ആര്‍ക്കും ഇക്കാര്യം ബോധ്യപ്പെടുമെന്നു ബിജെപി നേതാവായ അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
എല്ലാ തീവ്രവാദികളും ഭീകരവാദികളും പ്രിയങ്കക്കും രാഹുലിനും വോട്ടു ചെയ്തു. തീവ്രവാദികളെയും ഭീകരവാദികളെയും ഒപ്പം നിറുത്തിയാണ് അവര്‍ എം.പിമാരായത്. പൂന പുരന്ദര്‍ താലൂക്കില്‍ നടന്ന ശിവപ്രതാപ് ദിനാചരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണന്‍ റാണെയുടെ മകനാണ് നിതേഷ് റാണെ. മഹാരാഷ്ട്ര മന്ത്രിസഭയില്‍ മത്സ്യ- തുറമുഖ വകുപ്പ് മന്ത്രിയാണ് അദ്ദേഹം.
റാണെയുടെ അഭിപ്രായപ്രകടനത്തെ കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോധെ പാട്ടീല്‍ വിമര്‍ശിച്ചു. റാണെയെ മന്ത്രിസഭയുടെ ഭാഗമായി വച്ചുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെയും നിലപാട് അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയെന്ന നിലയില്‍ റാണെയുടെ ഏക ജോലി ഇത്തരം അപവാദ പ്രചരണം മാത്രമാണെന്നു പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു. റാണെയില്‍ നിന്ന് ഇതിലപ്പുറം ഒരാളും പ്രതീക്ഷിക്കുന്നില്ല. നിതേഷ് റാണയെ ഇത്തരത്തില്‍ വിവാദമുണ്ടാക്കാന്‍ വേണ്ടിയാണ് തിരഞ്ഞെടുത്തതും മന്ത്രിയാക്കിയതുമെന്നു പാട്ടീല്‍ പരിഹസിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page