പതിനഞ്ചുകാരിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ 17കാരന്‍ എസ്.ഐയുടെ വിരല്‍ കടിച്ചുമുറിച്ചു; അക്രമം അറസ്റ്റു ചെയ്യാനുള്ള ശ്രമത്തിനിടയില്‍

മൂന്നാര്‍: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ പ്രതിയായ പതിനേഴുകാരനെ പിടികൂടാനെത്തിയ എസ്‌ഐ.യുടെ കൈവിരല്‍ കടിച്ചുമുറിച്ചു. കടി വകവയ്ക്കാതെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് സ്വദേശിയെ ആണ് മൂന്നാര്‍ എസ്.ഐ അജേഷ് കെ. ജോണും സംഘവും അറസ്റ്റു ചെയ്തത്. പതിനേഴുകാരനെ തൊടുപുഴ, ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ ഹാജരാക്കി.
സാമൂഹ്യമാധ്യമത്തിലൂടെയാണ് 17കാരന്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ഓണ്‍ലൈനായി നഗ്നവീഡിയോകളും ചിത്രങ്ങളും പകര്‍ത്തി.
ബന്ധത്തില്‍ നിന്നു പിന്മാറാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ വീഡിയോകള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതോടെ പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
പരാതിയില്‍ പറഞ്ഞ ഫോണ്‍ നമ്പര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് എസ്.ഐ.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തമിഴ്‌നാട്ടില്‍ എത്തിയത്. കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടയിലാണ് എസ്.ഐ.യുടെ കൈവിരല്‍ കടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page