ഫ്‌ലോറിഡയിലെ ബാങ്കില്‍ അഞ്ച് സ്ത്രീകളെ കൊലപ്പെടുത്തിയ മുന്‍ ജയില്‍ ഗാര്‍ഡ് ട്രെയിനിക്ക് വധശിക്ഷ

പി പി ചെറിയാന്‍

ഫ്‌ലോറിഡ: ആറ് വര്‍ഷം മുമ്പ് ഫ്‌ലോറിഡയിലെ ഒരു ബാങ്കിനുള്ളില്‍ അഞ്ച് സ്ത്രീകളെ വധിച്ച മുന്‍ ജയില്‍ ഗാര്‍ഡ് ട്രെയിനിയെ വധശിക്ഷയ്ക്ക് വിധിച്ചു. കൊല്ലപ്പെട്ടവരുടെ അഞ്ച് കുടുംബങ്ങളും പ്രതിക്കു വധശിക്ഷ ആവശ്യപ്പെടുന്നതിനെ സ്റ്റേറ്റ് അറ്റോര്‍ണി ബ്രയാന്‍ ഹാസ് പിന്തുണച്ചു. സെബ്രിംഗിലെ ഹൈലാന്‍ഡ്‌സ് കൗണ്ടി കോടതിയില്‍ സര്‍ക്യൂട്ട് ജഡ്ജി ആഞ്ചല കൗഡന്‍ ശിക്ഷ പ്രഖ്യാപിച്ചപ്പോള്‍ 27 കാരനായ പ്രതി സെഫെന്‍ സേവര്‍ നിര്‍വികാരനായി നിന്നു. 2019-ല്‍ സെബ്രിംഗിന്റെ സണ്‍ട്രസ്റ്റ് ബാങ്കിലായിരുന്നു കൊലപാതകം. ജയിലില്‍ കഴിയുമ്പോള്‍ സേവ്യര്‍ ക്രിസ്തുമതം സ്വീകരിച്ചു. ഉപഭോക്താവായ സിന്തിയ വാട്സണെ (65) കൊലപ്പെടുത്തിയതിന് ഫസ്റ്റ്-ഡിഗ്രി കൊലപാതകത്തില്‍ സേവര്‍ കഴിഞ്ഞ വര്‍ഷം കുറ്റസമ്മതം നടത്തി. ബാങ്ക് ടെല്ലര്‍ കോര്‍ഡിനേറ്റര്‍ മാരിസോള്‍ ലോപ്പസ് (55), ബാങ്കര്‍ ട്രെയിനി അന പിനോണ്‍-വില്യംസ്(38), ടെല്ലര്‍ ഡെബ്ര കുക്ക് (54), ബാങ്കര്‍ ജെസീക്ക മൊണ്ടേഗ്(31) എന്നിവരാണ് കൊല്ലപ്പെട്ടത്.
സേവര്‍ തോക്കു ചൂണ്ടിക്കൊണ്ടു ഇവരോട് തറയില്‍ കിടക്കാന്‍ ആജ്ഞാപിക്കുകയും കരുണയ്ക്കായി യാചിച്ച ഇവര്‍ ഓരോരുത്തരുടെയും തലക്കു വെടിവയ്ക്കുകയുമായിരുന്നു. കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ഒരു മുന്‍ കാമുകിയുമായി സാവര്‍ ദീര്‍ഘ നേരം സംസാരിച്ചിരുന്നു. ”ഇത് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമാണ്” എന്ന് കാമുകിയോട് സന്തോഷം പങ്കുവച്ചു, വെടിവയ്പ്പിന് പതിനഞ്ച് മിനിറ്റ് മുമ്പ്, ‘ഞാന്‍ ഇന്ന് മരിക്കുന്നു’ എന്ന് അയാള്‍ അവള്‍ക്ക് സന്ദേശമയച്ചു. പിന്നീടു ബാങ്ക് പാര്‍ക്കിംഗ് ലോട്ടില്‍ നിന്ന് അയച്ച സന്ദേശത്തില്‍ ”ഞാന്‍ കുറച്ച് പേരെ എന്നോടൊപ്പം കൊണ്ടുപോകുന്നുവെന്നു പറഞ്ഞു. ആളുകളെ കൊല്ലാന്‍ എനിക്ക് പണ്ടേ ആഗ്രഹമുണ്ടായിരുന്നു, അതിനാല്‍ അത് ഞാന്‍ ഇപ്പോള്‍ പരീക്ഷിച്ച് നോക്കാന്‍ പോകുന്നു’- സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page