പാലക്കാട് നഗരസഭയില്‍ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കി, പാലക്കാട്ടുകാരുടെ സ്‌നേഹത്തിന് നന്ദി; സുരേന്ദ്രന്‍ രാജിവെയ്ക്കാതെ ആ പാര്‍ട്ടി രക്ഷപ്പെടുമെന്ന് കരുതുന്നില്ലെന്നും സന്ദീപ് വാര്യര്‍

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ ബി ജെ പിയെ പരിഹസിച്ച് സന്ദീപ് വാര്യര്‍. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയിരിക്കുകയാണ്. ബിജെപി നേതാക്കള്‍ വഞ്ചിച്ചത് ബലിദാനികളെയാണ്. ഈ പരാജയത്തിന്റെ ഉത്തരവാദിത്വം കെ സുരേന്ദ്രനാണെന്നും സുരേന്ദ്രന്‍ രാജിവെയ്ക്കാതെ ആ പാര്‍ട്ടി രക്ഷപ്പെടുമെന്ന് കരുതുന്നില്ലെന്നും സന്ദീപ് രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. കൃഷ്ണകുമാറിനും ഭാര്യയ്ക്കും പാലക്കാട് എഴുതിക്കൊടുത്ത ബിജെപി നേതൃത്വം പ്രവര്‍ത്തകരോട് മറുപടി പറയട്ടെ. അദ്ദേഹത്തേയും അനുനായികളേയും അടിച്ച് പുറത്താക്കി ചാണകവെള്ളം തെളിച്ച് ശുദ്ധീകരിക്കാതെ ബിജെപിക്ക് രക്ഷയുണ്ടാകില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപിക്ക് ഭരണം നഷ്ടമാകുമെന്നും സന്ദീപ് പറഞ്ഞു. സന്ദീപ് വാര്യര്‍ ഏതുവരെ പോകുമെന്ന് നോക്കാം, സന്ദീപ് വാര്യര്‍ ചീള് കേസാണ്, ഒന്നുമില്ലാത്തവനാണ്, ഒരു സന്ദീപ് പോയാല്‍ നൂറ് സന്ദീപ് വരും എന്നൊക്കെയാണല്ലോ പറഞ്ഞിരുന്നത്. പാലക്കാട്ടെ ജനങ്ങളില്‍ എനിക്ക് വിശ്വാസമുണ്ട്, അവര്‍ തന്ന സ്‌നേഹത്തിന് നന്ദിയെന്നും സന്ദീപ് പറഞ്ഞു. സി കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥി ആയതിനാല്‍ തന്നെയാണ് ബി ജെ പിക്ക് ഇത്ര വലിയ തിരിച്ചടി നേരിടേണ്ടി വന്നത്. ഏത് തിരഞ്ഞെടുപ്പ് നടന്നാലും കൃഷ്ണകുമാറാണ് സ്ഥാനാര്‍ത്ഥി. യു ഡി എഫ് പ്രവര്‍ത്തകരുടെ പരിശ്രമത്തിന്റെ ഫലം കൂടിയാണ് രാഹുലിന്റെ കൂറ്റന്‍ വിജയമെന്ന് സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page

Light
Dark