എ.ഡി.എം നവീൻ ബാബുവിന്റെ മരണം ചോദ്യപ്പേപ്പറില്‍; മഞ്ചേശ്വരം ലോ കോളേജിലെ താത്കാലിക അധ്യപകനെ കണ്ണൂർ സർവകലാശാല അധികൃതർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

കണ്ണൂര്‍: എ.ഡി.എം നവീൻ ബാബുവിൻ്റെ മരണം പരാമര്‍ശിക്കുന്ന ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനെ കണ്ണൂർ സൗരോകലാശാലയിൽ നിന്നും പുറത്താക്കി. മഞ്ചേശ്വരം ലോ കോളേജ് താത്കാലിക അധ്യപകനായിരുന്ന ഷെറിന്‍ പി എബ്രഹാമിനെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്. എസ് എഫ് ഐ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. അതേ സമയം അധ്യാപകന് എതിരായ നടപടി എസ് എഫ് ഐ യുടെ പരാതിയിലല്ലെന്ന് പി.എം ആര്‍ഷോ പ്രതികരിച്ചു. ത്രിവത്സര എൽ എൽ ബി മൂന്നാം സെമസ്റ്റർ ഇന്റേണൽ പരീക്ഷാ പേപ്പറിലാണ് എഡിഎമ്മിന്റെ ആത്മഹത്യ കേസ് സംബന്ധിച്ച ചോദ്യങ്ങൾ വന്നത്. 28 ന് നടന്ന ‘ഓപ്‌ഷണൽ 3 ഹ്യൂമൻ റൈറ്സ് ലോ ആൻഡ് പ്രാക്ടീസ്’ എന്ന വിഷയവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ചോദ്യപേപ്പറിലാണ് വിഷയം ഉൾപ്പെടുത്തിയിരുന്നത്. അതേസമയം ചോദ്യപേപ്പറിൽ എഡിഎമ്മിന്റെ പേരോ പിപി ദിവ്യയുടെ പേരോ ചേർത്തിരുന്നില്ലയെന്ന് അധ്യാപകൻ പറയുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന് മാത്രമാണ് ചോദ്യപേപ്പറിൽ ഉണ്ടായിരുന്നത്. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ചോദ്യമായി മാത്രമാണ് അതിനെ കണ്ടതെന്നും അധ്യാപകൻ കൂട്ടിച്ചേർത്തു. ചോദ്യം സമകാലിക പ്രസക്തിയുള്ളതെന്ന് ഷെറിൻ പ്രതികരിച്ചു. അധ്യാപകനെ ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി സെനറ്റേഴ്സ് ഫോറം രം​ഗത്തെത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page