കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സൈബറിടം. മനുഷ്യനാകൂ എന്ന് പാട്ട് പാടിയാല്‍ മാത്രം പോര.. മനുഷ്യനാവുയെങ്കിലും ചെയ്യണം, നവീന്‍ ബാബുവിന്റെ ചോരയുടെ മണം ജീവിതകാലം മുഴുവനും നിങ്ങളെ പിന്തുടരട്ടെയെന്നുമാണ് ഫേസ്ബുക്കില്‍ വിമര്‍ശനം. പി.പി. ദിവ്യയുടെ പേജിലെ പോസ്റ്റുകള്‍ക്ക് താഴെ കമന്റുകളായിട്ടാണ് വിമര്‍ശനങ്ങളുയരുന്നത്. യാത്രയയപ്പ് യോഗത്തില്‍ തന്നെ ഇത്തരത്തില്‍ ആക്ഷേപം വേണമായിരുന്നോ എന്നും ക്ഷണിക്കാതെ അവിടെ ചെന്ന് എന്തൊക്കെയാണ് പറഞ്ഞത് എന്ന് ഒരാള്‍. ചേച്ചിക്ക് സന്തോഷമായോ ഒരു ജീവന് എടുത്തപ്പോള്‍ ക്ഷണിക്കപ്പെടാത്ത ഒരു പരിപാടിയില്‍ പോയി അവിടെ ഇരിക്കുന്ന ആളെ കുറ്റപ്പെടുത്തിയപ്പോള്‍ ചേച്ചിക്ക് കിട്ടിയത് മനസ്സിന് ഒരു സന്തോഷം പക്ഷേ പോയത് ഒരു ജീവന് അയാളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ നിയമപരമായ കാര്യങ്ങളാണ് ചെയ്യേണ്ടത് അല്ലാതെ പോയി പരസ്യമായി കുറ്റപ്പെടുത്തുകയല്ല ചെയ്യേണ്ടത്…., തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റുകള്‍ക്ക് താഴെ വന്നിരിക്കുന്നത്. എഡിഎം നവീന്‍ ബാബുവിനെ ചൊവ്വാഴ്ച രാവിലെയാണ് പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറി പോകാനിരിക്കെയാണ് സംഭവം. കഴിഞ്ഞ ദിവസം നടന്ന യാത്ര അയപ്പ് ചടങ്ങിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ രൂക്ഷമായ വിമര്‍ശനവും അഴിമതി ആരോപണവും ഇദ്ദേഹത്തിനെതിരെ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നവീന്‍ ബാബുവിനെ ജീവനൊടുക്കിയ നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.
‘മനുഷ്യനാകൂ എന്ന് പാട്ട് പാടിയാല്‍ മാത്രം പോര..’ പിപി ദിവ്യക്കെതിരെ സൈബര്‍ ലോകം
കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സൈബറിടം. മനുഷ്യനാകൂ എന്ന് പാട്ട് പാടിയാല്‍ മാത്രം പോര.. മനുഷ്യനാവുയെങ്കിലും ചെയ്യണം, നവീന്‍ ബാബുവിന്റെ ചോരയുടെ മണം ജീവിതകാലം മുഴുവനും നിങ്ങളെ പിന്തുടരട്ടെയെന്നുമാണ് ഫേസ്ബുക്കില്‍ വിമര്‍ശനം. പി.പി. ദിവ്യയുടെ പേജിലെ പോസ്റ്റുകള്‍ക്ക് താഴെ കമന്റുകളായിട്ടാണ് വിമര്‍ശനങ്ങളുയരുന്നത്. യാത്രയയപ്പ് യോഗത്തില്‍ തന്നെ ഇത്തരത്തില്‍ ആക്ഷേപം വേണമായിരുന്നോ എന്നും ക്ഷണിക്കാതെ അവിടെ ചെന്ന് എന്തൊക്കെയാണ് പറഞ്ഞത് എന്ന് ഒരാള്‍. ചേച്ചിക്ക് സന്തോഷമായോ ഒരു ജീവന് എടുത്തപ്പോള്‍ ക്ഷണിക്കപ്പെടാത്ത ഒരു പരിപാടിയില്‍ പോയി അവിടെ ഇരിക്കുന്ന ആളെ കുറ്റപ്പെടുത്തിയപ്പോള്‍ ചേച്ചിക്ക് കിട്ടിയത് മനസ്സിന് ഒരു സന്തോഷം പക്ഷേ പോയത് ഒരു ജീവന് അയാളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ നിയമപരമായ കാര്യങ്ങളാണ് ചെയ്യേണ്ടത് അല്ലാതെ പോയി പരസ്യമായി കുറ്റപ്പെടുത്തുകയല്ല ചെയ്യേണ്ടത്….,
തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റുകള്‍ക്ക് താഴെ വന്നിരിക്കുന്നത്. എഡിഎം നവീന്‍ ബാബുവിനെ ചൊവ്വാഴ്ച രാവിലെയാണ് പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറി പോകാനിരിക്കെയാണ് സംഭവം. കഴിഞ്ഞ ദിവസം നടന്ന യാത്ര അയപ്പ് ചടങ്ങിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ രൂക്ഷമായ വിമര്‍ശനവും അഴിമതി ആരോപണവും ഇദ്ദേഹത്തിനെതിരെ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നവീന്‍ ബാബുവിനെ ജീവനൊടുക്കിയ നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.
RELATED NEWS
മംഗളൂരു-കാസര്‍കോട് ‘രാജഹംസ’ ബസ് സര്‍വീസ് വന്ദേ ഭാരത് പ്രീമിയം ട്രെയിന്‍ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്തണം: പാസഞ്ചേഴ്സ് അസോ.
കൈ പിടിച്ചുതിരിച്ചു, അരി തട്ടി മറിച്ചു; സ്കൂളിലെ പാചക തൊഴിലാളിയെ കയ്യേറ്റം ചെയ്ത ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ കേസ്
സ്കൂട്ടറിലെത്തിയ കുട്ടിയെ പിടികൂടുന്ന വീഡിയോ റീൽസ് ആക്കി; എ ആർ ക്യാമ്പിലെ പൊലീസുകാരന് സസ്പെൻഷൻ
നീലേശ്വരത്തെ പെട്രോൾ പമ്പിൽ ആൾക്കാർ നിൽക്കെ മേശവലിപ്പിൽ നിന്ന് ഒന്നരലക്ഷം രൂപ കവർന്നു; മോഷ്ടാവ് കുരുവി സജുവിന്റെ ദൃശ്യം സിസിടിവിയിൽ, പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കി
അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഒഴിഞ്ഞവളപ്പ് സ്വദേശിയായ യുവസൈനികൻ മരിച്ചു; സൂരജിന്റെ മൃതദേഹം നാളെ രാവിലെ നാട്ടിലെത്തിക്കും
പള്ളത്തടുക്കയിലെ റോഡ് ഉപരോധം: ജനകീയ സമിതി നേതാക്കളടക്കം 50 പേർക്കെതിരെ കേസ്
കുണ്ടൂര്‍ ദേശത്തിനൊരു കളിക്കളം വേണം: ഫണ്ടിനായി പാഴ് വസ്തുക്കള്‍ ശേഖരിച്ച് ക്ലബ്ബ് പ്രവര്‍ത്തകര്‍
അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഗൃഹനാഥന് മരിച്ചു