കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സൈബറിടം. മനുഷ്യനാകൂ എന്ന് പാട്ട് പാടിയാല്‍ മാത്രം പോര.. മനുഷ്യനാവുയെങ്കിലും ചെയ്യണം, നവീന്‍ ബാബുവിന്റെ ചോരയുടെ മണം ജീവിതകാലം മുഴുവനും നിങ്ങളെ പിന്തുടരട്ടെയെന്നുമാണ് ഫേസ്ബുക്കില്‍ വിമര്‍ശനം. പി.പി. ദിവ്യയുടെ പേജിലെ പോസ്റ്റുകള്‍ക്ക് താഴെ കമന്റുകളായിട്ടാണ് വിമര്‍ശനങ്ങളുയരുന്നത്. യാത്രയയപ്പ് യോഗത്തില്‍ തന്നെ ഇത്തരത്തില്‍ ആക്ഷേപം വേണമായിരുന്നോ എന്നും ക്ഷണിക്കാതെ അവിടെ ചെന്ന് എന്തൊക്കെയാണ് പറഞ്ഞത് എന്ന് ഒരാള്‍. ചേച്ചിക്ക് സന്തോഷമായോ ഒരു ജീവന് എടുത്തപ്പോള്‍ ക്ഷണിക്കപ്പെടാത്ത ഒരു പരിപാടിയില്‍ പോയി അവിടെ ഇരിക്കുന്ന ആളെ കുറ്റപ്പെടുത്തിയപ്പോള്‍ ചേച്ചിക്ക് കിട്ടിയത് മനസ്സിന് ഒരു സന്തോഷം പക്ഷേ പോയത് ഒരു ജീവന് അയാളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ നിയമപരമായ കാര്യങ്ങളാണ് ചെയ്യേണ്ടത് അല്ലാതെ പോയി പരസ്യമായി കുറ്റപ്പെടുത്തുകയല്ല ചെയ്യേണ്ടത്…., തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റുകള്‍ക്ക് താഴെ വന്നിരിക്കുന്നത്. എഡിഎം നവീന്‍ ബാബുവിനെ ചൊവ്വാഴ്ച രാവിലെയാണ് പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറി പോകാനിരിക്കെയാണ് സംഭവം. കഴിഞ്ഞ ദിവസം നടന്ന യാത്ര അയപ്പ് ചടങ്ങിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ രൂക്ഷമായ വിമര്‍ശനവും അഴിമതി ആരോപണവും ഇദ്ദേഹത്തിനെതിരെ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നവീന്‍ ബാബുവിനെ ജീവനൊടുക്കിയ നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.
‘മനുഷ്യനാകൂ എന്ന് പാട്ട് പാടിയാല്‍ മാത്രം പോര..’ പിപി ദിവ്യക്കെതിരെ സൈബര്‍ ലോകം
കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സൈബറിടം. മനുഷ്യനാകൂ എന്ന് പാട്ട് പാടിയാല്‍ മാത്രം പോര.. മനുഷ്യനാവുയെങ്കിലും ചെയ്യണം, നവീന്‍ ബാബുവിന്റെ ചോരയുടെ മണം ജീവിതകാലം മുഴുവനും നിങ്ങളെ പിന്തുടരട്ടെയെന്നുമാണ് ഫേസ്ബുക്കില്‍ വിമര്‍ശനം. പി.പി. ദിവ്യയുടെ പേജിലെ പോസ്റ്റുകള്‍ക്ക് താഴെ കമന്റുകളായിട്ടാണ് വിമര്‍ശനങ്ങളുയരുന്നത്. യാത്രയയപ്പ് യോഗത്തില്‍ തന്നെ ഇത്തരത്തില്‍ ആക്ഷേപം വേണമായിരുന്നോ എന്നും ക്ഷണിക്കാതെ അവിടെ ചെന്ന് എന്തൊക്കെയാണ് പറഞ്ഞത് എന്ന് ഒരാള്‍. ചേച്ചിക്ക് സന്തോഷമായോ ഒരു ജീവന് എടുത്തപ്പോള്‍ ക്ഷണിക്കപ്പെടാത്ത ഒരു പരിപാടിയില്‍ പോയി അവിടെ ഇരിക്കുന്ന ആളെ കുറ്റപ്പെടുത്തിയപ്പോള്‍ ചേച്ചിക്ക് കിട്ടിയത് മനസ്സിന് ഒരു സന്തോഷം പക്ഷേ പോയത് ഒരു ജീവന് അയാളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ നിയമപരമായ കാര്യങ്ങളാണ് ചെയ്യേണ്ടത് അല്ലാതെ പോയി പരസ്യമായി കുറ്റപ്പെടുത്തുകയല്ല ചെയ്യേണ്ടത്….,
തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റുകള്‍ക്ക് താഴെ വന്നിരിക്കുന്നത്. എഡിഎം നവീന്‍ ബാബുവിനെ ചൊവ്വാഴ്ച രാവിലെയാണ് പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറി പോകാനിരിക്കെയാണ് സംഭവം. കഴിഞ്ഞ ദിവസം നടന്ന യാത്ര അയപ്പ് ചടങ്ങിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ രൂക്ഷമായ വിമര്‍ശനവും അഴിമതി ആരോപണവും ഇദ്ദേഹത്തിനെതിരെ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നവീന്‍ ബാബുവിനെ ജീവനൊടുക്കിയ നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.
RELATED NEWS
ഓപ്പറേഷൻ സൈ ഹണ്ട് :ജില്ലയിൽ വ്യാപക പരിശോധന38 സൈബർ കേസുകൾ രജിസ്റ്റർ ചെയ്തു;38 പേർ പിടിയിൽ
കാഞ്ഞങ്ങാട് കുന്നുമ്മൽ ശ്രീ ധർമശാസ്താ ക്ഷേത്രം ഗുരുസ്വാമി അന്തരിച്ചു
പയ്യന്നൂരില്‍ വീടിന്റെ ടെറസില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
സംസ്ഥാന സര്‍ക്കാരിന്റെ അടുത്തിടെയുള്ള പ്രഖ്യാപനങ്ങള്‍ തിരഞ്ഞെടുപ്പ് സ്റ്റണ്ട്: കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്
അഡ്ക്ക-ഒളയം റോഡിനടുത്ത് വേഗത നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തണം: മെഗാസ്റ്റാര്‍ ക്ലബ്ബ്
ചെറുവത്തൂര്‍ കുടുംബശ്രീയെ കാനറാ ബാങ്ക് ആദരിച്ചു
ചെങ്കള, ചേരൂരിലെ കവുങ്ങിന് തോട്ടത്തിലെ പണിക്കെത്തി തോട്ടം ഉടമയായ വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
വ്യാജരേഖകള്‍ ചമച്ച് ജമാഅത്ത് സെക്രട്ടറിയായി ആള്‍മാറാട്ടം; വഖഫ് ബോര്‍ഡിന് വ്യാജ പരാതി നല്കിയ സുന്നി നേതാവിനെതിരെ കേസ്