ആള്‍മാറാട്ടവും വിവാഹ തട്ടിപ്പും; ജാമ്യത്തിലിറങ്ങി മുങ്ങി, മരിച്ചെന്ന പ്രചരണവും, പ്രതി 29 വര്‍ഷത്തിന് ശേഷം പിടിയില്‍

 

ആള്‍മാറാട്ടവും വിവാഹ തട്ടിപ്പും നടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ആള്‍ 29 വര്‍ഷത്തിന് ശേഷം പിടിയില്‍. ആലപ്പുഴ മുതുകുളം കൊല്ലംമുറിത്തറയില്‍ കോശി ജോണി എന്ന സാജനെ(57)നെയാണ് കനകക്കുന്ന് പൊലീസ് അറസ്റ്റുചെയ്തത്. മരിച്ചെന്ന് പ്രചരിപ്പിച്ചാണ് ഇതുവരെ മുങ്ങിനടന്നത്. 1995, 1998 വര്‍ഷങ്ങളില്‍ ഇയാള്‍ക്കെതിരെ രണ്ടുകേസുകളുണ്ടായിരുന്നു. രണ്ടു കേസുകളിലായി ഹരിപ്പാട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നര വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. പിന്നീട്, ജാമ്യം നേടിയ പ്രതി പല സംസ്ഥാനങ്ങളിലായി മുങ്ങുകയായിരുന്നു. ഇതിനിടെ, ഇയാള്‍ മരിച്ചതായും അഭ്യൂഹമുണ്ടായി. ഇതോടെ പൊലീസ് അന്വേഷണം മന്ദഗതിയിലായി. വടക്കേ ഇന്ത്യയിലും കേരളത്തിലുമായി മാറിമാറിയാണ് പ്രതി താമസിച്ചുവന്നിരുന്നത്.
മുന്‍ നാവിക ഉദ്യോഗസ്ഥനാണു പ്രതി. വിവിധ ഭാഷകള്‍ അറിയാം. ഏറെക്കാലമായി പിടികിട്ടാതിരിക്കുന്ന പ്രതികളെ പിടികൂടാന്‍ ജില്ല പൊലീസ് മേധാവി മോഹനചന്ദ്രന്‍ നായരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കായംകുളം ഡിവൈ.എസ്.പി ബാബുക്കുട്ടന്‍ അന്വേഷണസംഘം രൂപീകരിച്ചിരുന്നു. കനകക്കുന്ന് ഇന്‍സ്‌പെക്ടര്‍ എസ്. അരുണിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ട്രെയിനില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. എസ്.ഐ. ധര്‍മരത്‌നം, എ.എസ്.ഐ. സുരേഷ് കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഗിരീഷ്, അനില്‍കുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ചേര്‍ത്തല പൊലീസ് സ്റ്റേഷനിലും സ്ത്രീയുടെ പരാതിയില്‍ പ്രതിക്കെതിരെ കേസ് നിലവിലുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page