ഫയര്‍ഫോഴ്‌സും പൊലീസും തുണയായി; കിണറ്റില്‍ വീണ വീട്ടമ്മയ്ക്കും രക്ഷിക്കാനിറങ്ങിയ യുവാവിനും കേബിള്‍ ജീവനക്കാരനും പുതുജീവന്‍

കാസര്‍കോട്: കിണറ്റില്‍ വീണ വീട്ടമ്മയെയും രക്ഷിക്കാനിറങ്ങി കുടുങ്ങിയ യുവാവിനെയും ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. ചെര്‍ക്കള, പാടിറോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ സി. നീലമ്മ(55)യാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കിണറ്റില്‍ വീണത്. വിവരമറിഞ്ഞ് ബംബ്രാണ സ്വദേശി അബൂബക്കര്‍ സിദ്ദിഖ് കിണറ്റിലിറങ്ങി. എന്നാല്‍ ഇയാളും കിണറ്റില്‍ കുടുങ്ങി. വിവരമറിഞ്ഞ് കാസര്‍കോട്ട് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. പത്തടിയോളം വെള്ളമുണ്ടായിരുന്ന കിണറ്റിലാണ് ഇരുവരും കുടുങ്ങിയത്.
സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ വി.എന്‍ വേണുഗോപാല്‍, റെസ്‌ക്യൂ ഓഫീസര്‍മാരായ അനീഷ് മാത്യു, നിരൂപ്‌സ ലാലിന്‍, ശരത്, ഡ്രൈവര്‍ പ്രജിത്ത്, ഹോംഗാര്‍ഡ് ലിജിത്‌നാഥ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.
മറ്റൊരു സംഭവത്തില്‍ പാലക്കുന്ന്, മുദിയക്കാലിലെ കരുണി(48)നെയും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി.
ചൊവ്വാഴ്ച രാത്രി എട്ടര മണിയോടെ തെക്കില്‍, കാനത്തുംകുണ്ടിനു സമീപത്താണ് സംഭവം. രാത്രി കേബിള്‍ വലിക്കുന്നതിനിടയിലാണ് കരുണ്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത്. കൂടെ ഉണ്ടായിരുന്ന ആള്‍ ഉടന്‍ സ്‌കൂട്ടറില്‍ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. പൊലീസ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. ഇന്‍സ്‌പെക്ടര്‍ എ. സന്തോഷ് കുമാര്‍, എസ്.ഐ കെ. വേലായുധന്‍, സി.പി.ഒമാരായ സജിത്, രാജേഷ്, ലെനീഷ്, കലേഷ് എന്നിവര്‍ സ്ഥലത്തെത്തി. ഈ സമയത്ത് കിണറ്റിലെ പടവില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു കരുണ്‍. ഫയര്‍ഫോഴ്‌സ് വല ഉപയോഗിച്ചാണ് കരുണിനെ പുറത്തെത്തിച്ചത്. നിസാരപരിക്കേറ്റ കരുണിന് ദേളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page