സംസ്ഥാനത്ത് അതിതീവ്ര മഴ വരുന്നു; കാസർകോട് അടക്കം നാലു ജില്ലകളിൽ റെഡ് അലർട്ട്, മലയോര മേഖലയിലുള്ളവർ ജാഗ്രത പാലിക്കണം 

 

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്താമാകുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഇന്ന് വൈകിട്ട് റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്രമഴയ്ക്ക് സാധ്യതയുളളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നേരത്തേ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അത് തുടരും. കാസർകോട് ജില്ലയില്‍ ജുലൈ 31ന് വൈകുന്നേരം 7 മണിക്ക് റെഡ്ഡ് അലര്‍ട്ട് പ്രഖ്യപിച്ച സാഹചര്യത്തില്‍, ഒന്നിന് രാവിലെ 10 മണി വരെ ഇത് തുടരുമെന്ന് അറിയിപ്പുള്ളതിനാല്‍ 24 മണിക്കൂറിൽ ‍204 എം എം വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. തീവ്രമഴ ലഭിക്കുന്ന സാഹചര്യത്തില്‍ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണ്. സാഹചര്യം മുന്നിൽ കണ്ട് കൊണ്ട് പാണത്തൂര്‍, പടിയത്തടുക്ക, ഷേണി, പൈക്ക, വെള്ളരിക്കുണ്ട് എന്നീ പ്രദേശങ്ങളുടെ സമീപത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. കൂടാതെ വെള്ളരിക്കുണ്ട് താലൂക്കിലെ ബളാല്‍ വില്ലേജിലെ പാലച്ചാല്‍, കോട്ടക്കുന്ന്, മാലോത്ത് വില്ലേജിലെ മഞ്ചുച്ചാല്‍, ചെത്തിപ്പുഴത്തറ്റ്, നമ്പ്യാര്‍മല, കാട്ടാന്‍കവല, വെസ്റ്റ് എളേരി വില്ലേജിലെ മുത്തപ്പന്‍പ്പാറ, കോട്ടമല, മുടന്തന്‍പ്പാറ, ചിറ്റാരിക്കല്‍ വില്ലേജിലെ മണ്ഡപം, ഗോക്കടവ്, അറക്കത്തട്ട്, ബേളൂര്‍ വില്ലേജിലെ നായ്കയം, നരയാര്‍, പടിമരുത്, കള്ളാര്‍ വില്ലേജിലെ നീലിമല, പെരിങ്കയം, പനത്തടി വില്ലേജിലെ കമ്മാടി, കല്ലപ്പള്ളി, പുളിങ്കുച്ചി, റാണിപുരം, കടിക്കല്‍, ഓട്ടമല, തുമ്പോഡി, പെരുത്തടി, തായന്നൂര്‍ കുളിയാര്‍ എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ദേശീയപാത നിർമ്മാണം: മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ മൈലാട്ടിയിലെ ലേബർ ക്യാമ്പിൽ തൊഴിലാളികൾ തമ്മിൽ സംഘർഷം, രണ്ടുപേർക്ക് കുത്തേറ്റു, ഒരാളുടെ നില അതീവ ഗുരുതരം, കേസിലെ പ്രതികളായ അച്ഛനും മകനും മുങ്ങി, പ്രതികളെ പിടികൂടാൻ പൊലീസ് പൊതുജന സഹായം തേടി
ചന്തേരയിലെ പ്രകൃതി വിരുദ്ധ പീഡനം: എ ഇ ഒയും ആര്‍ പി എഫ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍; യൂത്ത്‌ലീഗ് നേതാവ് മുങ്ങി, കേസുകള്‍ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലേയ്ക്ക് മാറ്റി, അറസ്റ്റിലായവരില്‍ ഉന്നത രാഷ്ട്രീയ നേതാവിന്റെ ബന്ധുവും

You cannot copy content of this page