ഭോപ്പാലിലെ അനധികൃത കശാപ്പുകേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന 11 വീടുകള്‍ ഇടിച്ചു നിരത്തി

ഭോപ്പാല്‍: ബീഫ് അനധികൃതമായി വില്‍പ്പന നടത്തിയ മധ്യപ്രദേശ് മണ്ഡയിലെ 11 വീടുകള്‍ ഇടിച്ചു നിരത്തി.
ഈ വീടുകള്‍ സര്‍ക്കാര്‍ ഭൂമി കൈയേറി അനധികൃതമായി നിര്‍മ്മിച്ചവയാണെന്ന് അധികൃതര്‍ ആരോപിച്ചു.
നയന്‍പുരി ദൈന്‍വാഹിയില്‍ കശാപ്പിനുവേണ്ടി കന്നുകാലികളെ കൂട്ടമായി കെട്ടിയിട്ടുണ്ടെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡില്‍ 150 പശുക്കളെ കണ്ടെത്തി. വീടിനുള്ളില്‍ നിന്നു പശുവിന്റെ ഇറച്ചി കണ്ടെത്തി. ഒരാളെ അറസ്റ്റു ചെയ്തു. 11 പ്രതികളുടെ വീടുകളിലെ ഫ്രിഡ്ജില്‍ നിന്നു പശു ഇറച്ചി പൊലീസ് സംഘം പിടിച്ചെടുത്തു. മൃഗക്കൊഴുപ്പ്, കന്നുകാലികളുടെ ചര്‍മ്മം, എല്ലുകള്‍ എന്നിവ വീട്ടിനുള്ളില്‍ കൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. പിടിച്ചെടുത്ത മാംസം പശുമാംസമാണെന്നു മൃഗഡോക്ടര്‍ സ്ഥിരീകരിച്ചതായി പൊലീസ് വെളിപ്പെടുത്തി. സാമ്പിളുകള്‍ ഡി എന്‍ എ ടെസ്റ്റിനു ഹൈദരാബാദിലയച്ചു. 22 പേര്‍ക്കെതിരെ കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page