മകനു മാപ്പ് നല്‍കിയ പ്രസിഡന്റ് ജോബൈഡന്റെ നടപടിയെ ന്യായീകരിച്ചു വക്താവ്

-പി.പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ മകന്‍ ഹണ്ടര്‍ ബൈഡന് മാപ്പ് നല്‍കിയതിനെ പ്രസിഡന്റിന്റെ വക്താവ് കരീന്‍ ജീന്‍-പിയറി ന്യായീകരിച്ചു. അക്കാര്യത്തില്‍ അമേരിക്കക്കാരോടു മാപ്പു പറയുന്ന പ്രശ്‌നമേ ഇല്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. മാപ്പിനു ശേഷം ആദ്യമായി വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു ജീന്‍-പിയറി.
തന്റെ മകന് മാപ്പ് നല്‍കില്ലെന്ന് വിവിധ അവസരങ്ങളില്‍ ജോ ബൈഡന്‍ പറഞ്ഞിരുന്നു. അതിനു ശേഷം നിരവധി കേസുകളില്‍ പ്രതിയായ മകനു മാപ്പ് നല്‍കിയതിനെക്കുറിച്ചു നിരവധി ചോദ്യങ്ങള്‍ ഇവര്‍ക്കു നേരിടേണ്ടി വന്നു. സാഹചര്യങ്ങള്‍ മാറിയെന്നായിരുന്നു ഇതിനു വിശദീകരണം. ഈ പ്രശ്‌നത്തില്‍ ഹണ്ടറും കുടുംബവും വേണ്ടത്ര അനുഭവിച്ചു. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് മനസ്സ് മാറ്റുകയും മാപ്പ് നല്‍കുകയും ചെയ്തതെന്ന് അവര്‍ പറഞ്ഞു.
ബൈഡന്‍ തന്റെ മകനോട് ക്ഷമിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ‘ഇല്ല, ഒരിക്കലുമില്ല’ എന്നായിരുന്നു ബൈഡന്റെ പ്രതികരണം. അമേരിക്കക്കാരോട് മാപ്പ് പറയണമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനു ഇല്ല എന്നായിരുന്നു ജീന്‍-പിയറിയുടെ മറുപടി. ഡിസംബര്‍ ഒന്നിനു പ്രസിഡന്റ് ബൈഡന്‍ മകനു മാപ്പ് നല്‍കിയതില്‍ പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടിയും രൂക്ഷവിമര്‍ശനം നേരിടുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പുലിപ്പേടി മാറാതെ കൊളത്തൂര്‍ ഗ്രാമം: എങ്ങും ആശങ്ക, രക്ഷപ്പെട്ട പുലിയുടെ അരയില്‍ കമ്പി കെട്ടിയ പന്നിക്കെണി ഉള്ളതായി സംശയം, കൂടുതല്‍ വനപാലകരെത്തി തിരച്ചില്‍ തുടങ്ങി, മയക്കുവെടി വിദഗ്ധരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം വൈകിട്ട്, ഒയോലത്ത് മുള്ളന്‍പന്നിയെ കൊന്നിട്ട നിലയില്‍
ചീമേനിയില്‍ എഞ്ചിനീയറുടെ വീട്ടിലെ കവര്‍ച്ച: പശുപരിപാലനത്തിനെത്തിയ ദമ്പതികള്‍ കുപ്രസിദ്ധ അന്തര്‍ സംസ്ഥാന കവര്‍ച്ചക്കാര്‍, ദമ്പതികള്‍ക്കെതിരെ മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലും സമാനമായ നിരവധി കേസുകള്‍, നേപ്പാളില്‍ നിന്നു ഇന്ത്യയില്‍ എത്തിയത് വ്യാജരേഖ ചമച്ച്, സംഘം ചീമേനിയില്‍ എത്തിയത് കര്‍ണ്ണാടകയിലെ മലയാളി മുഖേന

You cannot copy content of this page