നീലേശ്വരം:തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിൻ്റെ ഭാഗമായി പോലീസ് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് നീലേശ്വരം പോലീസ് അറിയിച്ചു.ഓരോ മുന്നണികൾക്കും പോലീസ് സമയം ക്രമീകരിച്ച് നൽകിയിട്ടുണ്ട്.വൈകുന്നേരം നാലു മണിക്ക് യുഡിഎഫിന്റെ കൊട്ടിക്കലാശം കോൺവെൻറ് ജംഗ്ഷനിൽ നിന്നും തുടങ്ങി മാർക്കറ്റ് ജംഗ്ഷൻ ചുറ്റി പഴയ സ്റ്റാൻഡിൽ (പരിപ്പുവട ) അവസാനിക്കും.എൽഡിഎഫിന്റെ കൊട്ടിക്കലാശം 4 . 30 ന് കോൺവെൻറ് ജംഗ്ഷനിൽ നിന്നും തുടങ്ങി പഴയ മുനിസിപ്പാലിറ്റി ഓഫീസ് സമീപം അവസാനിക്കും.എൻഡിഎയുടെ കൊട്ടിക്കലാശം 4. 30 ന് പഴയ ബസ്റ്റാൻഡ് പരിസരത്തു നിന്നും തുടങ്ങി തളിയിൽ അമ്പലം ചുറ്റി കോൺവെൻറ് ജംഗ്ഷനിൽ സമാപിക്കും.മൈക്ക് പെർമിഷൻ പ്രകാരമുളള വാഹനങ്ങളും ഒരു സൌണ്ട് സിസ്റ്റവും മാത്രമേ പ്രചരണത്തിന് ഉപയോഗിക്കാൻ പാടുള്ളു.വാഹനത്തിൽ ആർ ഒ യുടെ സ്റ്റിക്കർ പതിച്ചിരിക്കണം , കൊട്ടിക്കലാശ ഘോഷയാത്ര തുടങ്ങിക്കഴിഞ്ഞാൽ മറ്റു പാർട്ടികളുടെ പ്രചരണ വാഹനങ്ങൾ ക്രോസ് ചെയ്യാനോ ഓവർടേക്ക് ചെയ്യാനോ പാടില്ല,കൊട്ടിക്കലാശ ഘോഷയാത്രയിൽ പടക്കങ്ങൾ, ഡി ജെ, ഓപ്പൺ ലോറി, എന്നിവ ഉപയോഗിക്കാനോ, ബൈക്ക് റാലി നടത്താനോ പാടില്ല, കൊട്ടിക്കലാശം അനുവദിച്ച സമയത്തുതന്നെ ആരംഭിക്കേണ്ടതും കൃത്യം ആറുമണിക്ക് തന്നെ അവസാനിപ്പിക്കേണ്ടതുമാണ്.മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെകർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. കൊട്ടിക്കലാശം നടക്കുന്ന സമയത്ത് നീലേശ്വരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും എന്ന് പോലീസ് അറിയിച്ചു






