കൗമാരക്കാര്‍ സൂപ്പില്‍ മൂത്രമൊഴിച്ചു; മാതാപിതാക്കള്‍ക്ക് 2.7 കോടി രൂപ പിഴയിട്ട് ചൈനീസ് കോടതി

ഷാങ്ഹായ്: ചൈനയിലെ ഷാങ്ഹായില്‍ റസ്റ്ററന്റില്‍ വെച്ച് സൂപ്പില്‍ കൗമാരക്കാര്‍ മൂത്രമൊഴിച്ച സംഭവത്തില്‍ നഷ്ടപരിഹാരം വിധിച്ച് ചൈനീസ് കോടതി. രണ്ട് കാറ്ററിങ് കമ്പനികള്‍ക്ക് 2.2 മില്ല്യണ്‍ യുവാന്‍(ഏകദേശം 2.7 കോടി രൂപ) നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതിവിധി. ഇവരുടെ മാതാപിതാക്കളാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഫെബ്രുവരി 24 നാണ് സംഭവം നടക്കുന്നത്. ഹൈദിലാവോ റെസ്റ്ററന്റിലെ ഒരു സ്വകാര്യറൂമില്‍ ഹോട്ട്പോട്ട് സൂപ്പിലേക്ക് 17 വയസുകാരായ രണ്ടുപേര്‍ മൂത്രമൊഴിക്കുകയായിരുന്നു. ഒരു താമശയ്ക്ക് ചെയ്തതാണെങ്കിലും സംഭവം പിന്നീട് ഗൗരവമായി മാറി. ഈ വീഡിയോ ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയിലും വൈറലായിരുന്നു. സംഭവമറിഞ്ഞയുടെ കമ്പനി നടപടി സ്വീകരിച്ചു. ഹോട്ട്പോട്ട് ഉപകരണങ്ങള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ സ്വയം പാകം ചെയ്യുന്ന രീതിയാണ് ഹൈദിലാവോയിലേത്.
ഒരാള്‍ പാകം ചെയ്ത ഭക്ഷണം മറ്റൊരു ഉപഭോക്താവിന് നല്‍കാറില്ല. അതേസമയം മൂത്രമൊഴിച്ച ഹോട്ട്പോട്ട് അടുത്ത ഉപഭോക്താവ് ഉപയോഗിക്കുന്നതിന് മുമ്പ് ശുചീകരണം നടന്നോയെന്ന കാര്യം വ്യക്തമല്ല.
എന്നാല്‍ സംഭവം തിരിച്ചറിഞ്ഞ ശേഷം എല്ലാ ഹോട്ട്‌പോട്ട് ഉപകരണങ്ങളും ഡൈനിംഗ് പാത്രങ്ങളും മാറ്റിസ്ഥാപിച്ചതായും പാത്രങ്ങള്‍ അണുവിമുക്തമാക്കിയതായും വ്യക്തമാക്കിയ ഹൈദിലാവോ ഉപഭോക്താക്കളോട് ക്ഷമ ചോദിച്ചിരുന്നു. അന്നുണ്ടായിരുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും പണം തിരിച്ചു നല്‍കിയിരുന്നു. ബില്‍ ചെയ്ത 4000 പേര്‍ക്ക് തുകയുടെ പത്ത് ഇരട്ടി പണം നഷ്ടപരിഹാരമായി നല്‍കുമെന്ന് ഹൈദിലാവോ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page