പണയം വയ്ക്കാന്‍ നല്‍കിയ സ്വര്‍ണ്ണം വില്‍പ്പന നടത്തിയെന്ന്; യുവതിയുടെ പരാതി പ്രകാരം ഭര്‍തൃ പിതാവിനെതിരെ വഞ്ചനാ കേസ്

കാസര്‍കോട്: പണയം വയ്ക്കാനെന്നു പറഞ്ഞ് വാങ്ങിയ സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍പ്പന നടത്തി വഞ്ചിച്ചതായി പരാതി. ദേളി, അരമങ്ങാനം, ഉലൂജിയിലെ ഫാത്തിമത്ത് റഫായ നല്‍കിയ പരാതിയില്‍ ഭര്‍തൃപിതാവ് എ എം സുബൈറിനെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. 2024 മെയ് നാലിനാണ് മൂന്നേ കാല്‍ പവന്‍ സ്വര്‍ണ്ണം പണയം വയ്ക്കാനെന്നു പറഞ്ഞ് വാങ്ങിയതെന്നു യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ പണയം വയ്ക്കുന്നതിനു പകരം വില്‍പ്പന നടത്തി വഞ്ചിച്ചുവെന്നു കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page