സർവീസിൽ നിന്ന് വിരമിക്കാൻ 9 മാസം ബാക്കി നിൽക്കെ ഉദ്യോഗസ്ഥയെ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റി; കാസർകോട്ടേക്ക് സ്ഥലംമാറ്റം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കാസർകോട്: ഒൻപത് മാസം മാത്രം സർവീസ് ബാക്കിയുള്ള വിധവയായ ഉദ്യോഗസ്ഥയ്ക്ക് കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് നൽകിയ സ്ഥലംമാറ്റം പുന:പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് അഡീഷണൽ ഡി.ജി.പി.ക്ക് (ഇന്റലിജൻസ്) നിർദ്ദേശം നൽകി. പരാതിക്കാരിയുടെ സാഹചര്യം പരിഗണിച്ചും മാനുഷിക പരിഗണന നൽകിയും എ.ഡി.ജി.പി സ്ഥലംമാറ്റം നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികൾ 10 ദിവസത്തിനകം കമ്മീഷനെ അറിയിക്കണം. ഓഗസ്റ്റ് 6 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.തിരുവനന്തപുരം പട്ടം സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്ത് ഫെയർകോപ്പി സൂപ്രണ്ടായ എം. പ്രവീണയ്ക്ക് കാസർകോട് നിയമനം നൽകാനാണ് കമ്മീഷൻ നിർദ്ദേശിച്ചത്. കാസർകോട് സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നും സ്ഥാനക്കയറ്റം ലഭിച്ചാണ് പരാതിക്കാരി തിരുവനന്തപുരത്തെത്തിയത്. പരാതിക്കാരി ഇപ്പോൾ അവധിയിലാണ്. ഏകമകൾ കാസർകോട് കേന്ദ്രീയവിദ്യാലയത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പെര്‍മുദെയില്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ചെക്ക് ബുക്കും കവര്‍ന്നു; സംഭവം വീട്ടുകാര്‍ നബിദിന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സമയത്ത്

You cannot copy content of this page