പണികള്‍ പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുത്ത ദേശീയപാതയില്‍ ബാരിക്കേഡുകളും, നിര്‍മ്മാണ കമ്പനിയുടെ നിര്‍മ്മാണ സാമഗ്രികകളും മാറ്റാത്തത് വാഹനങ്ങള്‍ക്ക് ഭീഷണി

കുമ്പള: തലപ്പാടി-ചെങ്കള റീച്ചില്‍ പണികള്‍ പൂര്‍ത്തിയാക്കി ഗതാഗതത്തിനു തുറന്നുകൊടുത്ത ദേശീയപാതയില്‍ വിവിധ ഇടങ്ങളില്‍ പ്ലാസ്റ്റിക് ബാരിക്കേഡുകളും, നിര്‍മ്മാണ സാമഗ്രികകളും നീക്കം ചെയ്യാത്തത് വാഹന ഗതാഗതത്തിന് ഭീഷണി സൃഷ്ടിക്കുന്നതായി ആക്ഷേപം.
ഈ റീച്ചില്‍ ഇതിനകം പത്തോളം വലിയ വാഹനപടങ്ങള്‍ സംഭവിചത്തായി നാട്ടുകാര്‍ ചൂണ്ടിക്കട്ടുന്നു. ഒട്ടേറെ മരണങ്ങളും നടന്നു. അമിത വേഗതയിലാണ് ദേശീയപാതയില്‍ വാഹനങ്ങള്‍ ഓടുന്നത്. ഇതിനിടയിലാണ് ‘വലിച്ചെറിഞ്ഞിരിക്കുന്ന’ തരത്തില്‍ ദേശീയപാതയില്‍ ചിലയിടങ്ങളില്‍ പ്ലാസ്റ്റിക് ബാരിക്കേറ്റുകളും, നിര്‍മ്മാണ സാമഗ്രികകളും അതികൃതര്‍ നീക്കം ചെയ്യാതെ കിടക്കുന്നത്. ദേശീയപാതയില്‍ ചെറിയ അറ്റകുറ്റപ്പണികളുണ്ടെങ്കില്‍ അങ്ങിനെയൊരു സൂചനാ ബോര്‍ഡെങ്കിലും കാണിച്ചിരിക്കണം. അതുപോലുമില്ലാതെയാണ് ബാരിക്കേടുകള്‍ അങ്ങിങ്ങായി ഉപേക്ഷിച്ച നിലയിലുള്ളത്.
ദേശീയപാതയില്‍ അമിത വേഗതയില്‍ ഓടുന്ന വാഹനങ്ങള്‍ പലപ്പോഴും പ്ലാസ്റ്റിക് ബാരിക്കേടുകള്‍ തട്ടിത്തെറിപ്പിച്ചാണ് പോകുന്നത്. ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാവുമെന്ന് ആശങ്കയുണ്ട്. ജോലികള്‍ പൂര്‍ത്തീകരിച്ച സ്ഥലങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് ബാരിക്കേഡുകളും മറ്റും മാറ്റാന്‍ നിര്‍മ്മാണ കമ്പനി അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് വാഹന ഉടമകളുടെ ആവശ്യം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പയ്യന്നൂരില്‍ വീട്ടമ്മയുടെ കഴുത്തിനു കത്തി വച്ചു കവര്‍ന്ന ആഭരണങ്ങള്‍ കാഞ്ഞങ്ങാട്ട് കണ്ടെത്തി; ആദ്യം പഴയ ആഭരണങ്ങള്‍ മാറ്റി പുതിയത് വാങ്ങി, ഉടനെ തൊട്ടടുത്ത ജ്വല്ലറിയില്‍ വിറ്റു

You cannot copy content of this page