ഒരുമിച്ച് പ്ലസ്ടുവിന് പഠിച്ചു, ലഹരിക്കടത്തില്‍ വീണ്ടും ഒന്നിച്ചു, കേറ്ററിങ് മറയാക്കി ലഹരി വില്‍പന, 1.3 കിലോ എംഡിഎംഎയുമായി യുവതിയും ആണ്‍സുഹൃത്തും പിടിയില്‍

പാലക്കാട്: കോങ്ങാട് നിന്നും 1.3 കിലോഗ്രാം എംഡിഎംഎയുമായി യുവതിയും ആണ്‍സുഹൃത്തും പിടിയിലായി. തൃശൂര്‍ മണ്ണൂര്‍ കമ്പനിപ്പടി കള്ളിക്കലില്‍ സരിത(30) മങ്കര സ്വദേശി സുനില്‍(30)എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ നിന്നും കൊണ്ടു വന്ന 1.30 കിലോഗ്രാം എംഡിഎംഎയും രണ്ട് ലക്ഷം രൂപയുമാണ് ഇരുവരില്‍ നിന്നും പിടിച്ചത്. ത്രാസും ഇവരില്‍ നിന്നും ലഭിച്ചിരുന്നു. പ്ലസ്ടുവിന് ഒരുമിച്ച് പഠിച്ചവരാണ് പിടിയിലായവര്‍. പിന്നീട് സൗഹൃദം തുടര്‍ന്ന ഇവര്‍ കോങ്ങാട് കേറ്ററിങ് സ്ഥാപനം ആരംഭിച്ചിരുന്നു. ഇതിന്റെ മറവിലാണ് ലഹരികച്ചവടം നടത്തിയത്.
ഒരു വര്‍ഷമായി ഇരുവരും ചേര്‍ന്ന് കോങ്ങാട് ടൗണില്‍ കേറ്ററിങ് സ്ഥാപനം തുടങ്ങി. ഇതിനായൊരു വീട് ഇരുവരും വാടകയ്‌ക്കെടുത്തിട്ടുണ്ടായിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ കടത്താണ് ഇവരില്‍ നിന്നും കണ്ടെത്തിയത്. ബംഗളൂരുവില്‍ നിന്നും വലിയതോതില്‍ ലഹരി എത്തിച്ച് ചെറുപാക്കിലാക്കി വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. സരിത തൃശൂരിലേക്ക് വിവാഹം കഴിച്ചു പോയെങ്കിലും സുനിലുമായി സൗഹൃദം തുടര്‍ന്നു. സരിതയുടെ ഭര്‍ത്താവ് വിദേശത്താണ്.
യുവാവ് അവിവാഹിതനാണ്. ലഹരിക്കച്ചവടം സംബന്ധിച്ച് സംശയമുണ്ടായതിനെ തുടര്‍ന്ന് ഇരുവരും നേരത്തെ ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു. ജിഎസ്ടി ഇല്ലാതെ വിലകുറച്ചു സ്വര്‍ണം വാങ്ങിത്തരാമെന്നു പറഞ്ഞാണു തന്നെ ബംഗളൂരുവില്‍ കൊണ്ടുപോയതെന്നാണു സരിത പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ലഭിച്ച തെളിവുകളില്‍നിന്ന് ഇരുവരും ഒരുമിച്ച് ലഹരിക്കച്ചവടം നടത്തുന്നതായി തെളിഞ്ഞു. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. സുനില്‍ ബോക്‌സിങ്, കുങ്ഫു താരമാണ്. എംകോം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പയ്യന്നൂരില്‍ വീട്ടമ്മയുടെ കഴുത്തിനു കത്തി വച്ചു കവര്‍ന്ന ആഭരണങ്ങള്‍ കാഞ്ഞങ്ങാട്ട് കണ്ടെത്തി; ആദ്യം പഴയ ആഭരണങ്ങള്‍ മാറ്റി പുതിയത് വാങ്ങി, ഉടനെ തൊട്ടടുത്ത ജ്വല്ലറിയില്‍ വിറ്റു

You cannot copy content of this page