ഉത്തരാഖണ്ഡില്‍ വന്‍ ഹിമപാതം; 41 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

ചാമോലി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ വന്‍ ഹിമപാതം. ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മന ഗ്രാമത്തില്‍ 57 തൊഴിലാളികള്‍ ഹിമപാതത്തില്‍ കുടുങ്ങി. ഇതില്‍ 16 തൊഴിലാളികളെ രക്ഷപ്പെടുത്തി ഗുരുതരാവസ്ഥയില്‍ മനയ്ക്കടുത്തുള്ള സൈനിക ക്യാമ്പിലേക്ക് എത്തിച്ചു. 41 തൊഴിലാളികളാണ് കുടുങ്ങികിടക്കുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ് ഇപ്പോള്‍. ബദരീനാഥ് ധാമില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ, ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ക്യാമ്പിന് സമീപമാണ് സംഭവം. തൊഴിലാളികള്‍ റോഡ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ട സമയത്താണ് ഹമിപാതമുണ്ടായത്. നിരവധി ആംബുലന്‍സുകള്‍ സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ടെങ്കിലും കനത്ത മഞ്ഞുവീഴ്ച കാരണം രക്ഷാപ്രവര്‍ത്തനം വൈകുകയാണ്.
സംസ്ഥാന ദുരന്ത നിവാരണ സേനയും ദേശീയ ദുരന്ത നിവാരണ സേനയും, ജില്ലാ ഭരണകൂടവും ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും സ്ഥലത്തുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
വൊര്‍ക്കാടി, ബാക്രബയലില്‍ പന്നിയെ പിടികൂടാന്‍ കൂടുതല്‍ കെണികള്‍ സ്ഥാപിച്ചിട്ടുള്ളതായി സംശയം; പൊലീസ് തെരച്ചില്‍ ആരംഭിച്ചു, അപകടത്തിനു സാധ്യത ഉള്ളതിനാല്‍ തെരച്ചില്‍ കരുതലോടെ
പാക്യാര മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിന് ഒരു കോടി രൂപയുടെ സംഭാവന; പാസ് ബുക്കില്‍ തുക ഇല്ലെന്നു പള്ളികമ്മിറ്റി, വിവാദങ്ങള്‍ക്കിടയില്‍ ഒരു കോടി നല്‍കിയ പ്രവാസി വ്യവസായിയെ കാണാതായി, ബേക്കല്‍ പൊലീസ് കേസെടുത്തു, പള്ളിക്കമ്മിറ്റിയും പരാതി നല്‍കി

You cannot copy content of this page