ഓഫര്‍ തട്ടിപ്പ്: കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിനെ പ്രതി ചേര്‍ത്തു; അനന്തുകൃഷ്ണന്‍ തട്ടിയത് 1000 കോടി രൂപയിലേറെ

കണ്ണൂര്‍: തൊടുപുഴ സ്വദേശി അനന്തുകൃഷ്ണന്റെ ‘ഓഫര്‍ തട്ടിപ്പു’മായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവിനെ കൂടി പ്രതി ചേര്‍ത്തു. ലാലി വിന്‍സെന്റിനെതിരെ കണ്ണൂര്‍ പൊലീസാണ് കേസെടുത്തത്. കേസിലെ ഏഴാം പ്രതിയാണ് ലാലി വിന്‍സെന്റ്. ഓഫര്‍ തട്ടിപ്പ് സംസ്ഥാന വ്യാപകമായി നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. കണ്ണൂരില്‍ മാത്രം ഇതിനകം രണ്ടായിരത്തോളം പരാതികളാണ് പൊലീസിനു ലഭിച്ചിട്ടുള്ളത്. ഇതിന്റെ ഇരട്ടിയിലധികം പേര്‍ പരാതി പറയാന്‍ തയ്യാറായിട്ടില്ല.
തൊടുപുഴ കുടയത്തൂര്‍ കുളങ്ങര അനന്തു കൃഷ്ണന്‍ (26)ആണ് തട്ടിപ്പ് കേസിലെ പ്രധാന പ്രതി. ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ നടത്തിയ തട്ടിപ്പ് 1000 കോടി രൂപയിലധികം ആകുമെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഒരു ബാങ്ക് അക്കൗണ്ടില്‍ മാത്രം 400 കോടി രൂപയാണ് എത്തിയത്. ഇതില്‍ മൂന്നു കോടി രൂപ മാത്രമാണ് അവശേഷിപ്പിച്ചിട്ടുള്ളത്.
സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ പേരിലായിരുന്നു തട്ടിപ്പ്. 6000 രൂപ രജിസ്‌ട്രേഷന്‍ ഫീസായി വാങ്ങിയിരുന്നു. വാങ്ങുന്ന സാധനത്തിന്റെ പകുതി വിലയും മുന്‍കൂറായി നല്‍കണം. ബാക്കി തുക വന്‍കിട കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നു ലഭ്യമാക്കും എന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page