സിബിഐ ഓഫീസില്‍ നിന്നു വിളിക്കുന്നതെന്നു പറഞ്ഞ് പറ്റിച്ചു; ഗൃഹനാഥന്റെ പത്തരലക്ഷം രൂപ സ്വാഹ

കണ്ണൂര്‍: സിബിഐ ഓഫീസില്‍ നിന്നു വിളിക്കുന്നുവെന്നു പറഞ്ഞ് പറ്റിച്ച് ഗൃഹനാഥന്റെ പത്തരലക്ഷം രൂപ തട്ടിയെടുത്തു. ആറളം, കോഴിയോട് സ്വദേശി വടക്കത്ത് അബിന്‍ ബിനോയിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. പരാതിക്കാരനായ അബിന്റെ പിതാവ് ബിനോയ് മാത്യൂസിന്റെ പണമാണ് നഷ്ടമായത്.
ബിനോയ് മാത്യു ബംഗ്‌ളൂരുവില്‍ പെര്‍ഫ്യൂം കമ്പനി നടത്തി വരികയായിരുന്നു. കൊറോണ കാലത്തെ ലോക്ക്ഡൗണ്‍ സമയത്ത് സ്ഥാപനം പൂട്ടി നാട്ടിലേക്ക് മടങ്ങി.
2024 ഒക്‌ടോബര്‍ 21ന് സിബിഐ ഓഫീസില്‍ നിന്നാണ് വിളിക്കുന്നതെന്നു പറഞ്ഞ് ഒരാള്‍ ബിനോയ് മാത്യുവിനെ ഫോണില്‍ വിളിച്ചു. കമ്പനി ഇന്‍കംടാക്‌സ് വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. റിട്ടേണ്‍ ഫയല്‍ ചെയ്തതില്‍ ക്രമക്കേട് ഉണ്ടെന്നും ക്രിമിനല്‍ കേസാണെന്നും ഉടന്‍ പത്തു ലക്ഷം രൂപ അടയ്ക്കണമെന്നും പറഞ്ഞു. റിട്ടേണ്‍ ഫയല്‍ ചെയ്തത് പരിശോധിച്ച് നികുതി ക്രമപ്പെടുത്തി ബാക്കി തുക തിരികെ നല്‍കാമെന്നും ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞു. ഇതനുസരിച്ച് പണം അയച്ചു കൊടുത്തു. പിന്നീടും പണം ആവശ്യപ്പെട്ട് ഫോണ്‍ വിളിയെത്തിയതോടെയാണ് തട്ടിപ്പാണെന്നു മനസ്സിലായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫരീദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അജയ്ഗുപ്തയുടെ നേൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പ് നടത്തിയതെന്നു വ്യക്തമായിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സംശയം തോന്നാതിരിക്കുവാന്‍ കുഞ്ഞിനെ കൂടെ കൂട്ടി; മഞ്ചക്കല്ലില്‍ മയക്കുമരുന്നുമായി പിടിയിലായ 4 പേരില്‍ കോട്ടക്കണ്ണിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ദമ്പതികളും, സംഘം ഇതിനു മുമ്പും മയക്കുമരുന്നു കടത്തിയതായി സംശയമെന്ന് പൊലീസ്, സ്ത്രീകളുടെ കരച്ചില്‍ നാടകം എസ്.ഐ പൊളിച്ചു കൊടുത്തു.
സീതാംഗോളിയില്‍ കുഴല്‍ക്കിണര്‍ കരാറുകാരനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസിന്റെ വിചാരണ തുടങ്ങുന്നു; കല്യോട്ട് ഇരട്ട കൊലക്കേസില്‍ സിബിഐക്കു വേണ്ടി ഹാജരായ കെ. പത്മനാഭന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍

You cannot copy content of this page