ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തുവെന്നു യുവതി; പ്രതിയെ വിവാഹം കഴിക്കൂ എന്നു പൊലീസ്, വിവാദങ്ങള്‍ക്കൊടുവില്‍ യുവാവ് അറസ്റ്റില്‍

ന്യൂദെല്‍ഹി: ബലാത്സംഗത്തിനു ഇരയായ യുവതിയോട് പൊലീസ് സ്വീകരിച്ച നിലപാട് വിവാദത്തിനു ഇടയാക്കി. ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തുവെന്നു കാണിച്ചാണ് 19 വയസ്സുള്ള യുവതി ഉത്തര്‍പ്രദേശ് പൊലീസിനെ സമീപിച്ചത്. കേസെടുത്ത് പ്രതിക്കെതിരെ നടപടിയെടുക്കുന്നതിനു പകരം പ്രതിയെ വിവാഹം കഴിക്കാനായിരുന്നു പൊലീസിന്റെ ഉപദേശം. ഇതിനെതിരെ യുവതിയുടെ കുടുംബം ആരോപണവുമായി രംഗത്തു വന്നതോടെയാണ് കേസെടുക്കാന്‍ പൊലീസ് തയ്യാറായത്. തൊട്ടുപിന്നാലെ പ്രതിയായ കോട്വാലി സ്വദേശി സാജിദ് അലി (35)യെ അറസ്റ്റു ചെയ്തു.
യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് സാജിദ് അലി ബലാത്സംഗം ചെയ്തത്. പരാതി നല്‍കുമെന്ന് അറിയിച്ചപ്പോള്‍ പ്രതി വീഡിയോ കാണിച്ച് യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്തതായും പറയുന്നു. ഇതിനു പിന്നാലെയാണ് കുടുംബത്തിന്റെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page