ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം

-പി പി ചെറിയാന്‍

ഡെട്രോയിറ്റ്: ജന്മാവകാശ പിതൃത്വം ഇല്ലാതാക്കാനുള്ള നിയുക്ത പ്രസിഡന്റ് ട്രംപിന്റെ നീക്കം അമേരിക്കന്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലിന് നേരെയുള്ള കടന്നാക്രമണമാണെന്ന് കോണ്‍ഗ്രസ് അംഗം താനേദര്‍ അപലപിച്ചു. 14-ാം ഭേദഗതിയുടെ ഉറച്ച വക്താവായ താനേദാര്‍, ഭരണഘടനാപരമായ അവകാശത്തെ തുരങ്കംവയ്ക്കാനുള്ള ഏതൊരു ശ്രമത്തിനെതിരെയും പോരാടുമെന്ന് മുന്നറിയിച്ചു. തന്റെ പ്രതിഷേധം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
”ജന്മാവകാശ പൗരത്വം ഓരോ അമേരിക്കക്കാരനും അനുഭവിക്കുന്ന അവകാശമാണ്. 14-ാം ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ അടിസ്ഥാന ആശയത്തോടുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ നിയമവാഴ്ചയ്ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പൗരന്മാരെ നാടുകടത്താന്‍ ശ്രമിച്ചാല്‍ താന്‍ അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് താനേദാര്‍ മുന്നറിയിച്ചു.
150 വര്‍ഷത്തിലേറെയായി, യുഎസ് മണ്ണില്‍ ജനിച്ച ആര്‍ക്കും പൗരത്വം നല്‍കുന്നതാണ് 14-ാം ഭേദഗതിയെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ആദ്യ ടേമില്‍, ഒരു എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ജന്മാവകാശ പൗരത്വം ഇല്ലാതാക്കുക എന്ന ആശയം ട്രംപ് അവതരിപ്പിച്ചിരുന്നു. പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് തീരുമാനത്തില്‍ നിന്നു പിന്തിരിഞ്ഞ അദ്ദേഹം രണ്ടാം ടേമില്‍ ഇതു പ്രധാന വാഗ്ദാനമായി വീണ്ടും ഉയര്‍ത്തിക്കാട്ടുകയായിരുന്നു-താനേദാര്‍ ചൂണ്ടിക്കാട്ടി.
എച്ച്-1 ബി വിസയിലോ ഗ്രീന്‍ കാര്‍ഡിലോ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ ട്രംപിന്റെ പദ്ധതി നടപ്പാക്കിയാല്‍ അവരുടെ പൗരത്വ നില സംബന്ധിച്ച് അനിശ്ചിതത്വം നേരിടേണ്ടിവരുമെന്ന് മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നറിയിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page