ബി.ജെ.പി പ്രവര്‍ത്തകനെ കല്ലെറിഞ്ഞു കൊന്ന കേസ്; സിപിഎം പ്രവര്‍ത്തകരായ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു

കണ്ണൂര്‍: മണക്കടവിലെ ബി.ജെ.പി പ്രവര്‍ത്തകനെ ഒടുവള്ളി മടക്കാടുവെച്ച് കൊലപ്പെടുത്തിയ കേസില്‍ സി.പി.എം പ്രവര്‍ത്തകരായ മുഴുവന്‍ പ്രതികളെയും തലശേരി അഡീഷണല്‍ സെഷന്‍സ് (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസ് വെറുതെവിട്ടു. മണക്കടവ് സ്വദേശി കുന്താളൂര്‍ ഹൗസില്‍ കെ.കെ രാജനെ (52) കൊലപ്പെടുത്തിയ കേസില്‍ മംഗര, ചപ്പാരപ്പടവ്, മടക്കാട് സ്വദേശികളും സി.പി.എം പ്രവര്‍ത്തകരുമായ വിനോദ്കുമാര്‍ എന്ന വിനു, കെ.പി ശ്രീജേഷ്, പി. ഹാരീസ്, പി.ടി പ്രശോഭ്, പി.എം മനുകുമാര്‍, പി.കെ വിശാഖ്, ടി.വി അഖില്‍ എന്നിവരെയാണ് വെറുതെവിട്ടത്.
2014 ഡിസംബര്‍ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. ബി.ജെ.പി ജില്ലാ കമ്മിറ്റി പയ്യന്നൂരില്‍ സംഘടിപ്പിച്ച കെ.ടി. ജയകൃഷ്ണന്‍ ബലിദാനദിനാചരണത്തില്‍ പങ്കെടുത്ത് ജീപ്പില്‍ മടങ്ങുകയായിരുന്നു രാജനും മണക്കടവിലെ മറ്റ് ബി.ജെ.പി പ്രവര്‍ത്തകരും. ഇവര്‍ സഞ്ചരിച്ച ജീപ്പ് രാത്രി 9.30ന് മടക്കാട് ടൗണിന് സമീപം എത്തിയപ്പോള്‍ കല്ലേറുണ്ടായി. രാജനും കൂടെ ഉണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രാജനെ ആദ്യം പരിയാരം മെഡി.കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും നില അതീവ ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. കല്ലേറില്‍ രാജന്റെ തല തകര്‍ന്ന് തലച്ചോറ് പുറത്തേക്ക് ചിതറിയിരുന്നു. ഈ തലച്ചോറ് പ്രത്യേക പാക്കറ്റിലാക്കി മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചിരുന്നു. രാജനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നിരവധി ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. എന്നാല്‍ സങ്കീര്‍ണ്ണ ശസ്ത്രക്രിയകള്‍ക്കും രാജനെ രക്ഷപ്പെടുത്താനായില്ല. 2015 ഫെബ്രുവരി 14ന് രാജന്‍ മരണപ്പെട്ടു. ചീക്കാട്ടെ കുന്താളൂര്‍ കുഞ്ഞപ്പന്റെയും പരേതയായ കമലാക്ഷിയുടെയും മകനാണ് നിര്‍മ്മാണ തൊഴിലാളിയായ രാജന്‍. 18 സാക്ഷികളെ കേസില്‍ വിസ്തരിച്ചിരുന്നു. ഒമ്പത് ദൃക്സാക്ഷികള്‍ ഉണ്ടായിരുന്നു. ഇതില്‍ എട്ടുപേരെ കോടതി വിസ്തരിച്ചിരുന്നു. പ്രതികള്‍ക്കുവേണ്ടി ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ നിക്കോളസ് ജോസഫാണ് ഹാജരായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page