മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്ന നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു. 96 വയസ്സായിരുന്നു. അസുഖബാധിതയായി ചികിത്സയിലിരിക്കെ പാറശ്ശാല സരസ്വതി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഒക്ടോബര്‍ 15 നാണ് പാറശ്ശാല ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയ്ക്ക് എത്തിയതായിരുന്നു.
പ്രേംനസീറിന്റെ ആദ്യ നായികയായിരുന്നു നെയ്യാറ്റിന്‍കര കോമളം. കാട് പ്രമേയമാക്കി മലയാള ഭാഷയില്‍ ആദ്യമിറങ്ങിയ സിനിമയായ വനമാലയിലൂടെയാണ് കോമളം ചലച്ചിത്ര ലോകത്ത് പ്രവേശിക്കുന്നത്.
രണ്ടാമതായി അഭിനയിച്ച ചിത്രമായ ആത്മശാന്തിയില്‍ അവര്‍ നായികയുടെ അനുജത്തിയുടെ വേഷം ചെയ്തു. കല്ല്യാണിയമ്മ എന്ന വേഷത്തിലെത്തിയ 1955ല്‍ പുറത്ത് വന്ന ന്യൂസ്‌പേപ്പര്‍ ബോയ് ആണ് കോമളത്തിന്റെ ശ്രദ്ധേയ ചിത്രം. ഒരുകൂട്ടം കോളേജ് വിദ്യാര്‍ത്ഥികളുടെ പരീക്ഷണസംരംഭമായിരുന്നു ഈ സിനിമ. പ്രേം നസീറിന്റെ ആദ്യ സിനിമയും കോമളത്തിന്റെ മുന്നാമത്തെ ചിത്രമായിരുന്ന മരുമകളില്‍ അഭിനയിച്ചതോടെ അവര്‍ കൂടതല്‍ ശ്രദ്ധനേടി. എഫ്. നാഗൂര്‍ തമിഴ്, തെലുങ്ക്, മലയാള ഭാഷകളിലായി സംവിധാനം ചെയ്ത ‘സന്ദേഹം’ എന്ന ചിത്രത്തില്‍ എം.ജി.ആറിന്റെ സഹോദരന്‍ എം.ജി.ചക്രപാണിയുടെ നായികയായി അവര്‍ വേഷമിട്ടു. കേവലം അഞ്ചുചിത്രങ്ങളില്‍ മാത്രം അഭിനിയിച്ചതിനുശേഷം അവര്‍ അഭിനയരംഗം വിട്ടൊഴിഞ്ഞു. പങ്കജാക്ഷമേനോന്റെയും അദ്ധ്യാപികയായിരുന്ന കുഞ്ഞിയമ്മയുടെയും മകളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page