കൊച്ചുമകളുടെ മരണം, മുത്തശ്ശിക്ക് ജീവപര്യന്തം തടവ് ശിക്ഷ

-പി പി ചെറിയാന്‍

ഒക്ലഹോമ: 60 വയസ്സുള്ള ഒക്ലഹോമ സിറ്റിയിലെ മുത്തശ്ശിക്ക് തന്റെ കൊച്ചുമകളുടെ മരണത്തിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2022ല്‍ തെക്കുപടിഞ്ഞാറന്‍ ഒക്ലഹോമ സിറ്റിയിലെ ഒരു വീട്ടിലെ ചവറ്റുകുട്ടയില്‍ നിന്നാണ് മൂന്നു വയസ്സുള്ള റിലേ നോളന്റെ മൃതദേഹം കണ്ടെത്തിയത്.
നോളന്റെ മുത്തശ്ശി ബെക്കി വ്രീലാന്‍ഡിനെ അറസ്റ്റ് ചെയ്യുകയും ഒന്നാം ഡിഗ്രിയില്‍ നോളന്റെ കൊലപാതകത്തിന് അവര്‍ക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തു. മൂന്നു വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് മുത്തശ്ശിയുടെ അസ്വസ്ഥതയുണ്ടാക്കുന്ന വിശദാംശങ്ങള്‍ കോടതിയില്‍ ഡിറ്റക്ടീവ് വിശദീകരിക്കുകയായിരുന്നു.
റീസൈക്ലിംഗ് ബിന്നില്‍ നിന്ന് നോളന്റെ മൃതദേഹം പോലീസ് കണ്ടെത്തിയപ്പോള്‍ ദിവസങ്ങളോളം പഴക്കം മൃതദേഹത്തിനുണ്ടെന്ന് ഒരു മെഡിക്കല്‍ എക്‌സാമിനര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നോളന്റെ മരണകാരണം തലയ്ക്കേറ്റ മര്‍ദ്ദനമാണെന്നും കണ്ടെത്തിയിരുന്നു. പരോളിന് അര്‍ഹത നേടുന്നതിന് മുമ്പ് വ്രീലാന്‍ഡ് ശിക്ഷയുടെ 85 ശതമാനമെങ്കിലും ജയില്‍വാസമനുഭവിക്കണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബഹു.ജില്ലാ കലക്ടര്‍ അറിയാന്‍: ജില്ലയുടെ വിദ്യാഭ്യാസ തലസ്ഥാനമായ പെരിയയിൽ വില്ലേജ് ഓഫീസര്‍ ഇല്ലാതെ ഒന്നരമാസം; രണ്ട് വര്‍ഷം മുമ്പ് സ്ഥലം മാറിയ വില്ലേജ് അസിസ്റ്റന്റിനു പകരം നിയമനം ഇല്ല, ആവശ്യക്കാര്‍ ഓഫീസ് കയറിയിറങ്ങി കാലു തേഞ്ഞു

You cannot copy content of this page