മാവോവാദി നേതാവ് മദ്വി ഹിദ്മ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് നിരവധിപേരുടെ ജീവനെടുത്ത മാവോവാദി ആക്രമണങ്ങളുടെ സൂത്രധാരന്‍

വിജയവാഡ: മാവോവാദി നേതാവ് മദ്വി ഹിദ്മ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഹിദ്മയെ സുരക്ഷാസേന വെടിവച്ചു കൊലപ്പെടുത്തിയത്. ഹിദ്മയുടെ ഭാര്യ രാജെ എന്ന രാജാക്കയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായാണ് വിവരം. രാജ്യത്ത് നിരവധിപേരുടെ ജീവനെടുത്ത മാവോവാദി ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ഹിദ്മ. ചൊവ്വാഴ്ച രാവിലെ 6 നും 7 നും ഇടയിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് ആന്ധ്രാപ്രദേശ് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഹരീഷ് കുമാര്‍ ഗുപ്ത പറഞ്ഞു. മാവോവാദികളുടെ ഒളിയിടങ്ങളായ ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളുടെ …

ബന്തിയോട്ട് ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഫേസ്ബുക്കിലൂടെ; ലീഗണികള്‍ പ്രതിഷേധത്തില്‍

കാസര്‍കോട്: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ മുസ്ലീം ലീഗ് ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡ് ചൊവ്വാഴ്ച രാവിലെ പ്രഖ്യാപിക്കാനിരിക്കെ, ഇന്നലെ അര്‍ധരാത്രി ഫേസ്ബുക്കിലൂടെ ഒരു സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുവെന്ന് പ്രവര്‍ത്തകര്‍ അല്‍ഭുതപെട്ടു. പാര്‍ടി നേതൃത്വത്തിന് നല്‍കിയ പേരുകളില്‍ ഇല്ലാതിരുന്ന പേര് അത്തരത്തില്‍ കെട്ടിയിറക്കിയത് ആരാണെന്നും ആരോട് ചോദിച്ചാണ് ആ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്നും പ്രവര്‍ത്തകര്‍ ആരായുന്നു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ ബന്തിയോട് ഡിവിഷനിലേക്ക് മുസ്ലീംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാഹുല്‍ ഹമീദ് ബന്തിയോടിനെയാണ് ആദ്യപേരുകാരനായി പാര്‍ടി നേതൃത്വത്തിനു ലിസ്റ്റ് നല്‍കിയിരുന്നതെന്നു …

എന്‍ ശക്തന്‍ ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് സ്ഥാനം എന്‍ ശക്തന്‍ രാജിവച്ചു. കെ.പി.സി.സിക്ക് രാജിക്കത്ത് കൈമാറി. താല്‍ക്കാലിക ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്.എന്നാല്‍, കെ.പി.സി.സി നേതൃത്വം രാജി ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ല. രാജി തീരുമാനം അറിയിച്ച ശക്തനുമായി ചര്‍ച്ച നടത്താന്‍ കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് ശ്രമം തുടങ്ങി.പാലോട് രവി രാജിവെച്ചതിന് പിന്നാലെയായിരുന്നു ശക്തന് ഡിസിസി അധ്യക്ഷപദം ലഭിച്ചത്.തദ്ദേശത്തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ ശക്തനോട് തുടരാന്‍ നേതൃത്വം ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. നിയമസഭയിലേക്ക് മല്‍സരിക്കാനുള്ള താല്‍പര്യം അദ്ദേഹം …

ലോഡ്ജ് കേന്ദ്രികരിച്ച് പെണ്‍വാണിഭം; ചെറുവത്തൂരില്‍ റെയ്ഡ്, ലോഡ്ജ് ഉടമയും ജീവനക്കാരിയും ഇടപാടിനെത്തിയവരും പിടിയില്‍

കാസര്‍കോട്: ലോഡ്ജുകളില്‍ പെണ്‍വാണിഭം നടക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് ചന്തേര പൊലീസ് ചെറുവത്തൂരില്‍ റെയ്ഡ് നടത്തി. മലബാര്‍ ലോഡ്ജ് കേന്ദ്രീകരിച്ച് അസാന്മാര്‍ഗിക പ്രവര്‍ത്തനം നടത്തി വരികയായിരുന്ന സംഘത്തെ പൊലീസ് കയ്യോടെ പിടികൂടി. ലോഡ്ജ് ഉടമ മുഹമ്മദ് അസൈനാര്‍, ജീവനക്കാരി മുള്ളേരിയ സ്വദേശി നസീമ, കൂടാതെ നാല് സ്ത്രീകളും അസാന്മാര്‍ഗിക പ്രവര്‍ത്തനത്തിന് എത്തിയ രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്. ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം ചന്തേര ഇന്‍സ്‌പെക്ടര്‍ കെ പ്രശാന്തിന്റെ നേൃത്വത്തില്‍ എഎസ്‌ഐ ലീന, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശരണ്യ, …

കുണ്ടംകുഴിയിലെ ഇലക്ട്രിക്കല്‍ വര്‍ക്ക് ഷോപ്പ് ഉടമയായ യുവാവ് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കുണ്ടംകുഴിയിലെ ഇലക്ട്രിക്കല്‍ വര്‍ക്ക് ഷോപ്പ് ഉടമയായ യുവാവിനെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തിയടുക്കത്തെ നാരായണനാ(38)ണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീടിന് സമീപം തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ബേഡഡുക്ക താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. സംസ്‌കാരം ബുധനാഴ്ച. കുണ്ടംകുഴിയിലെ അപ്പുസ് ഇലക്ട്രിക്കല്‍ വര്‍ക്ക്ഷോപ്പ് ഉടമയാണ്. പുത്തിയടുക്കത്തെ അപ്പുവിന്റെയും കാര്‍ത്യായനിയുടെയും മകനാണ്. വിചിത്രയാണ് ഭാര്യ. സഹോദരങ്ങള്‍: കൃഷ്ണന്‍, ദേവകി, ഗോപാലന്‍, കുമാരന്‍, ഗംഗാധരന്‍(ഗള്‍ഫ്).

സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം പങ്കെടുത്തു മടങ്ങിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാറാ(29)ണ് മരിച്ചത്. വീടിന് സമീപത്തെ പറമ്പിലെ മരക്കൊമ്പില്‍ ശിവകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച 12-ഓടെ എലപ്പുള്ളി ഗ്രാമപ്പഞ്ചായത്തിലെ സ്വന്തം വാര്‍ഡായ 19-ല്‍ പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ശിവകുമാര്‍ പങ്കെടുത്തിരുന്നു. പിന്നീട് വീട്ടിലേക്ക് മടങ്ങിയ ശിവകുമാറിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും എടുത്തിരുന്നില്ല. തുടർന്നായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചുവര്‍ഷമായി സിപിഎം തറക്കളം ബ്രാഞ്ച് സെക്രട്ടറിയാണ് ശിവകുമാര്‍. വടകോട് സ്വകാര്യ …

‘ഭര്‍ത്താവ് നിരപാരാധി’; രക്തം കൊണ്ടെഴുതി ഭാര്യ ആത്മഹത്യ ചെയ്തു; രക്തത്തിന്‍റെ അളവില്‍ സംശയം; ഭർത്താവ് അറസ്റ്റിൽ

പ്രയാഗ് രാജ്: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റില്‍. ലാലാപൂർ ഗ്രാമത്തിലെ 32 കാരിയായ സുഷമ ദ്വിവേദിയാണ് കൊല്ലപ്പെട്ടത്. കേസില്‍ സുഷമയുടെ ഭര്‍ത്താവ് രോഹിത്(35) അറസ്റ്റിലായി. കൊലപാതകം നടത്തിയ ഇയാൾ അന്വേഷണം വഴിതെറ്റിക്കാനായി സുഷമയുടെ രക്തം കൊണ്ട് ‘ഭര്‍ത്താവ് നിരപരാധിയാണ്’ എന്നു തുടങ്ങിയ വരികൾ ചുമരില്‍ എഴുതിയിരുന്നതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് താമസിച്ചിരുന്ന വാടകവീട്ടില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ സുഷമയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ കത്തി തറച്ചു നില്‍ക്കുന്ന നിലയിലായിരുന്നു. താന്‍ രാവിലെ ഓഫിസിൽ …

ആറങ്ങാടി സ്വദേശിയായ ഖത്തീബ് യൂസഫ് മദനി അന്തരിച്ചു

കാഞ്ഞങ്ങാട്: കല്ലൂരാവി മൂവാരിക്കുണ്ടിലെ ആറങ്ങാടി സ്വദേശിയായ ഖത്തീബ് യൂസഫ് മദനി(69) അന്തരിച്ചു. സമസ്ത കാഞ്ഞങ്ങാട് മണ്ഡലം ട്രഷററും റെയിഞ്ച് മുൻ പ്രസിഡണ്ടുമായിരുന്നു. ആറങ്ങാടി, പടിഞ്ഞാറ്, പയ്യന്നൂർ, കാറമേൽ, അരയി, നീലേശ്വരം, പള്ളിക്കര എന്നിവിടങ്ങളിൽ ഖത്തീബായിരുന്നു. ഖദീജയാണ് ഭാര്യ. മക്കൾ: റാഷിദ്, റാഷിദ. മരുമക്കൾ: നൗഷാദ്, സൽവ. സഹോദരങ്ങൾ: സുലൈഖ, നഫീസ, കുഞ്ഞാമിന, ബീഫാത്തിമ.

നഴ്‌സായി ചമഞ്ഞ് യുവതിയുമായി പരിചയപ്പെട്ടു; മരുന്നു വാങ്ങാൻ പോയ തക്കത്തിൽ ആശുപത്രിയിൽ നിന്ന് കുഞ്ഞുമായി കടന്നു

കൊൽക്കത്ത: നഴ്‌സായി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച സ്ത്രീ ആശുപത്രിയിൽ വച്ച് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. ബംഗാളിലെ സർക്കാർ ഉടമസ്ഥതയിലുള്ള കുട്ടികളുടെ ആശുപത്രിയിൽ തിങ്കളാഴ്‌ചയാണ് സംഭവം. കുഞ്ഞുമായി ബസിൽ ആശുപത്രിയിലേക്കു വരുമ്പോഴാണ് സ്ത്രീയെ പരിചയപ്പെട്ടതെന്ന് സൗത്ത് 24 പർഗാന ജില്ലയിൽ കാശിപ്പൂരിൽ നിന്നുള്ള മഞ്‌ജുള ബീബി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. താൻ പോകുന്ന അതേ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയാണെന്നാണ് മഞ്‌ജുള ബീബിയോടു പറഞ്ഞത്. ഇരുവരും ഒരുമിച്ചാണ് ആശുപത്രിയിൽ എത്തിയത്. കുഞ്ഞിനെ ഡോക്‌ടറെ കാണിച്ച മഞ്‌ജുള ബീബി തുടർന്ന് …

ഫുട്ബോൾ കളിക്കിടെ തർക്കം, തിരുവനന്തപുരത്ത് 19 കാരനെ സുഹൃത്ത് നടുറോഡിൽ കുത്തിക്കൊന്നു

തിരുവനന്തപുരം: യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. രാജാജി നഗര്‍ സ്വദേശി അലന്‍ (19) ആണ് മരിച്ചത്. തൈക്കാട് അമ്പലത്തിന് സമീപം ആണ് കൊലപാതകം. സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു എന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ തൈക്കാട് സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജഗതി കോളനി – ചെങ്കൽചൂള ( രാജാജി നഗർ) വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മധ്യസ്ഥതയ്ക്ക് എത്തിയതായിരുന്നു കൊല്ലപ്പെട്ട അലൻ. തുടർന്നുണ്ടായ …

‘വെറും രാഷ്ട്രീയം കളിക്കരുത്, വൈഷ്ണയുടെ പേര് ഒഴിവാക്കിയത് അനീതി, മത്സരിക്കാനുള്ള അവസരം നിഷേധിക്കരുത്’; അപ്പീലില്‍ രണ്ടുദിവസത്തിനകം കളക്ടര്‍ തീരുമാനമെടുക്കണമെന്നും ഇല്ലെങ്കില്‍ ഇടപെടുമെന്നും ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മുട്ടട വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച വൈഷ്ണ സുരേഷിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ ഹൈക്കോടതി ഇടപെട്ടു.വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും ഇല്ലെങ്കില്‍ അസാധാരണ അധികാരം ഉപയോഗിക്കുമെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ വൈഷ്ണ നല്‍കിയ അപ്പീലില്‍ 19-നകം ജില്ലാ കളക്ടര്‍ തീരുമാനമെടുക്കണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ നിര്‍ദേശിച്ചു. രണ്ടുദിവസത്തിനുള്ളില്‍തീരുമാനമെടുത്തില്ലെങ്കില്‍ ഹൈക്കോടതി ഇടപെടുമെന്നും മറ്റ്നടപടികളെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിക്ക് മത്സരിക്കാനുള്ള അവസരം നിഷേധിക്കരുതെന്നും രാഷ്ട്രീയകാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും കോടതി പറഞ്ഞു. മേല്‍വിലാസത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു വൈഷ്ണയുടെ …

ഫ്‌ളക്‌സടക്കം അടിച്ചു, സ്ഥാനാര്‍ഥിയാക്കിയില്ല; കോണ്‍ഗ്രസ് നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആലപ്പുഴ: പത്തിയൂരില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതില്‍ മനംനൊന്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. 19-ാം വാര്‍ഡിലെ ബൂത്ത് പ്രസിഡന്റ് നിരണത്ത് ഡി. ജയപ്രദീപാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വീട്ടുകാര്‍ ഇയാളെ രക്ഷപ്പെടുത്തി. ജയപ്രദീപ് പോസ്റ്റര്‍ പതിച്ചും ഫ്ലക്സ് അടിച്ചും തെരഞ്ഞെടുപ്പ് പ്രചാരണം ആംഭിച്ചിരുന്നു. എന്നാല്‍ നേതൃത്വം ഇടപെട്ട് മറ്റൊരാളെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു ഇദ്ദേഹംജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം. കോണ്‍ഗ്രസിന്റെ പ്രദേശിക ഭാരവാഹിയാണ് ഇദ്ദേഹം.നേരത്തെ തിരുവനന്തപുരം തൃക്കണ്ണാപുരത്ത് സീറ്റ് കിട്ടാത്തതില്‍ മനം നൊന്ത് ആനന്ദ് കെ തമ്പി …

ബംഗ്ലാദേശിലെ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ

ധാക്ക: ബംഗ്ലദേശിലെ സര്‍ക്കാര്‍ വിരുദ്ധ കലാപം അടിച്ചമര്‍ത്തിയ കേസില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. ദി ഇന്റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഓഫ് ബംഗ്ലദേശാണ് (ഐസിടി-ബിഡി) ശിക്ഷ വിധിച്ചത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ നടന്ന പൊലീസ് നടപടിയിലാണ്വിധി.മനുഷ്യരാശിക്കെതിരായ കുറ്റങ്ങള്‍ തെളിഞ്ഞെന്ന് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണല്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് നേരെ ഉണ്ടായ വെടിവയ്പ്പിനെ കുറിച്ച് ഹസീനയ്ക്ക് അറിവുണ്ടായിരുന്നു എന്നും കോടതി വിലയിരുത്തി. ഈ വര്‍ഷം ഓഗസ്റ്റ് 3നാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാന്‍ പ്രത്യേക ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്. …

അശ്ലീല സന്ദേശമയച്ചെന്ന് തെറ്റിദ്ധരിച്ച് ഡോക്ടര്‍ക്ക് മര്‍ദ്ദനം, ഒടുവില്‍ സന്ദേശം അയച്ച ആളെ കണ്ടെത്തിയതോടെ ഡോക്ടറെ ആളുമാറിമര്‍ദ്ദിച്ച യുവതി അറസ്റ്റിലായി

കോഴിക്കോട്: അസ്ലീല സന്ദേശം അയച്ചതിനെ തുടര്‍ന്ന് ആളുമാറി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ മുഖത്തടിച്ച യുവതി ഒടുവില്‍ അറസ്റ്റിലായി. ഡോക്ടറുടെ പേരില്‍ യുവതിക്ക് സന്ദേശങ്ങളയച്ച പെരിങ്ങളം സ്വദേശി മുഹമ്മദ് നൗഷാദ് പിന്നീട് പിടിയിലായി. ഞായറാഴ്ച ആശുപത്രിയിലെ സര്‍ജറി ഒപിയില്‍ ഡ്യൂട്ടിക്കിടെയാണ് യുവതി ഡോക്ടറുടെ മുഖത്തടിച്ചത്. വാട്‌സാപ്പില്‍ അശ്ലീല സന്ദേശം അയക്കുകയും വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്‌തെന്ന് ആരോപിച്ചായിരുന്നു യുവതിയുടെ മര്‍ദ്ദനം. ഇതേ തുടര്‍ന്ന് ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കി. സി.സി.ടി.വി ദൃശ്യങ്ങള്‍, ഒ പി ചീട്ട് എന്നിവ …

എസ്.ഐ.ആര്‍ ഡ്യൂട്ടിക്കിടെ ബി.എല്‍.ഒ കുഴഞ്ഞുവീണു; ആശുപത്രിയില്‍, സംഭവം കൊന്നക്കാട്

കാസര്‍കോട്: എസ്‌.ഐ.ആര്‍ ഡ്യൂട്ടിക്കിടെ ബി.എല്‍.ഒ കുഴഞ്ഞുവീണു. കൊന്നക്കാട്ടെ മൈക്കയം ബി.എല്‍.ഒ ശ്രീജ(45)യാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണത്. മൈക്കയം അങ്കനവാടി അധ്യാപികയാണ് ശ്രീജ. ഡ്യൂട്ടിയുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഗൃഹസന്ദര്‍ശനം നടത്തവേയാണ് സംഭവം. നാട്ടുകാര്‍ ഉടന്‍ ശ്രീജയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് തഹസില്‍ദാര്‍, മാലോത്ത് വില്ലേജ് ഓഫീസര്‍ എന്നിവര്‍ ആശുപത്രിയിലെത്തി. ശ്രീജയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോ.പി വിലാസിനി അറിയിച്ചു.

നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 12 കാരന്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

മംഗളൂരു: നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 12 വയസുകാരന്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ബെല്‍ത്തങ്ങാടി നാവൂര്‍ കുണ്ടഡ്കയിലെ ഗണേഷിന്റെ മകന്‍ തന്‍വിത്ത്(12) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി കുത്തോട്ടു-ടിബി ക്രോസ് റോഡിലെ ഹൊക്കിലയില്‍ ആണ് അപകടം നടന്നത്. ലക്ഷദീപോത്സവത്തിനായി ശ്രീ ക്ഷേത്ര ധര്‍മ്മസ്ഥലയിലേക്ക് പോവുകയായിരുന്ന ഓട്ടോ ആണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ഓട്ടോ മറിയുകയായിരുന്നു. പരിക്കേറ്റവരെ മറ്റൊരു വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തന്‍വിത്ത് മരിച്ചിരുന്നു. ബെല്‍ത്തങ്ങാടി ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശാന്തിപ്പള്ളത്ത് കന്നിയങ്കത്തിന് ഒരുങ്ങി 21-കാരി, എല്‍ഡിഎഫിന് പ്രതീക്ഷയായി സ്‌നേഹ

കാസര്‍കോട്: കുമ്പള ഗ്രാമപ്പഞ്ചായത്ത് 21-ാം വാര്‍ഡായ ശാന്തിപ്പള്ളയില്‍ എല്‍ഡിഎഫിന് വേണ്ടി മല്‍സരിക്കുന്നത് ജെഡിസി വിദ്യാര്‍ത്ഥിനിയായ 21 കാരി. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്നുമുള്ള അനുഭവ സമ്പത്തുമായാണ് സ്നേഹ തദ്ദേശതെരഞ്ഞെടുപ്പിലേക്കിറങ്ങുന്നത്. ബിജെപിയുടെ വാര്‍ഡ് സ്നേഹയെ മുന്‍നിര്‍ത്തി പിടിക്കാമെന്നാണ് സിപിഎം കരുതുന്നത്. കഴിഞ്ഞ തവണ 150 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. വാര്‍ഡ് പുനര്‍വിഭജനത്തില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് സിപിഎം.കാസര്‍കോട് സര്‍ക്കാര്‍ കോളേജിലെ ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി, ബാലസംഘം സെക്രട്ടറി, എസ്എഫ്ഐ ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിച്ചുണ്ട്. കാസര്‍കോട് സര്‍ക്കാര്‍ …

‘ഞാനിപ്പോള്‍ സിംഗിള്‍’; മീര വാസുദേവ് വിവാഹമോചിതയായി; നടി വിവാഹമോചിതയാകുന്നത് മൂന്നാം തവണ

കൊച്ചി: മോഹന്‍ലാലിന്റെ തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളികള്‍ പരിചിതയായ നടിയാണ് മീരാ വാസുദേവന്‍. നിരവധി ടെലിവിഷന്‍ സീരിയലുകളിലൂടെയും ശ്രദ്ധേയയായ നടി മീരാ വാസുദേവ് വീണ്ടും വിവാഹമോചിതയായി. പാലക്കാട് സ്വദേശിയും സിനിമാ-ടെലിവിഷന്‍ ഛായാഗ്രാഹകനുമായ വിപിന്‍ പുതിയങ്കവുമായുള്ള വിവാഹബന്ധമാണ് 43 കാരിയായ മീര അവസാനിപ്പിച്ചത്. കഴിഞ്ഞവര്‍ഷം മേയിലായിരുന്നു ഇവരുടെ വിവാഹം. നടി തന്നെയാണ് വിവാഹമോചന വാര്‍ത്ത സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്. 2025 ഓഗസ്റ്റ് മുതല്‍ താന്‍ സിംഗിളാണെന്നും ഇത് തന്റെ ഔദ്യോഗിക പ്രഖ്യാപനമാണെന്നും മീര സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. തന്റെ ഒരു …