ഇടവേളക്കുശേഷം മഴ വീണ്ടും ശക്തമാകുന്നു; ഈ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഇടവേളക്കുശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ച അഞ്ചു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. എന്നാല്‍ കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഭൂട്ടാന്‍ കാര്‍ കളളക്കടത്ത്: നടന്‍ ദുല്‍ഖറിനെയും എന്‍ഫോഴ്‌സ്‌മെന്റ് വിളിപ്പിക്കും

കൊച്ചി: ഭൂട്ടാന്‍ കാര്‍ കളളക്കടത്തുകേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അന്വേഷണം തുടങ്ങി. സംസ്ഥാനത്തെ 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഇഡി അന്വേഷണം. വ്യാജ രേഖകള്‍ വഴി കാര്‍ ഇറക്കുമതി ചെയ്‌തെന്ന് കണ്ടെത്തിയ നടന്‍ അമിത് ചക്കാലയ്ക്കല്‍ അടക്കമുളളവര്‍ക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. നടന്‍ ദുല്‍ഖറിനെയും നോട്ടീസ് നല്‍കി വിളിപ്പിക്കും.വ്യാജരേഖകളുണ്ടാക്കി ഇന്ത്യയിലേക്ക് വാഹനമെത്തിച്ച ഇടനിലക്കാര്‍, കച്ചവടക്കാര്‍, വാഹനം വാങ്ങിയവര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഭൂട്ടാന്‍ കാര്‍ കളളക്കടത്തിലെ കളളപ്പണ്‍ ഇടപാടാണ് ഇഡി പരിശോധിക്കുന്നത്. …

‘നഗ്‌ന ചിത്രം അയക്ക്, സിനിമയില്‍ ചാന്‍സ് തരാം’; വ്യാജ സംവിധായകന്‍ കുടുങ്ങി, പിടിയിലായത് കാസര്‍കോട് കാട്ടിപ്പളളം സ്വദേശി

കോഴിക്കോട്: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട കാസര്‍കോട് സ്വദേശി പിടിയില്‍. കാസര്‍കോട് കാട്ടിപ്പളളം നാരായണീയം വീട്ടില്‍ ഷിബി(29)നെ ആണ് ബേപ്പൂര്‍ പൊലീസ് പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്ത്. ബേപ്പൂര്‍ സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയോട്, താന്‍ സിനിമ സംവിധായകനാണെന്നും സിനിമയില്‍ അഭിനയിപ്പിക്കാം എന്നും പറഞ്ഞ് ഫോണ്‍ വിളിച്ചും വാട്‌സാപ് മെസേജ് അയച്ചും ലൈംഗിക ഉദ്ദേശത്തോടെ നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ബേപ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസ് രജിസ്റ്റര്‍ …

അണങ്കൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ലിഫ്റ്റ് സൗകര്യം ഒരുക്കുന്നു

കാസര്‍കോട്: നഗരസഭയുടെ അധീനതയിലുള്ള അണങ്കൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ലിഫ്റ്റ് സൗകര്യം ഒരുക്കുന്നു. ലിഫ്റ്റ് നിര്‍മ്മാണം നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നു അദ്ദേഹം പറഞ്ഞു. ഖാലിദ് പച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്വപ്ന, ഡോ. മഹേഷ്, ഡോ. പ്രിയ, ജീവനക്കാര്‍ സംബന്ധിച്ചു.

കിദൂര്‍ ശ്മശാനത്തില്‍ നിന്നു 124 മരങ്ങള്‍ മുറിച്ചു കടത്തിയ കേസ്: കുമ്പള പഞ്ചായത്ത് കോണ്‍ഗ്രസ് അംഗം അറസ്റ്റില്‍

കാസര്‍കോട്: കുമ്പള പഞ്ചായത്തിന്റെ അധീനതയില്‍ കിദൂര്‍, കുണ്ടങ്കേരടുക്കയിലുള്ള ശ്മശാനത്തില്‍ നിന്ന് മരങ്ങള്‍ മുറിച്ചു കടത്തിയ കേസില്‍ കുമ്പള പഞ്ചായത്ത് അംഗം അറസ്റ്റില്‍. എട്ടാം വാര്‍ഡായ മഡ്‌വ വാര്‍ഡിലെ കോണ്‍ഗ്രസ് അംഗമായ രവിരാജ് (38) എന്ന തുമ്മയെയാണ് കുമ്പള എസ്‌ഐ അനൂപിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പാണ് ശ്മശാന ഭൂമിയില്‍ നിന്ന് 124 മരങ്ങള്‍ മുറിച്ചു കടത്തിയത്. മരംമുറി വിവാദമായതിനെ തുടര്‍ന്ന് കുമ്പള പഞ്ചായത്ത് സെക്രട്ടറി പൊലീസില്‍ പരാതി നല്‍കിയതും കേസെടുത്തതും. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നേതൃത്വത്തിലാണ് …

സ്‌ഫോടനത്തിന് അമോണിയം നൈട്രേറ്റിനേക്കാള്‍ ശക്തിയേറിയ വസ്തുക്കള്‍ ഉപയോഗിച്ചു; അല്‍ ഫലാഹ് സര്‍വ്വകലാശാലയിലെ ജീവനക്കാരെ ചോദ്യം ചെയ്യുന്നു, സ്‌ഫോടനം അന്വേഷിക്കാന്‍ 10 അംഗ സംഘം രൂപീകരിച്ച് എന്‍.ഐ.എ

ന്യൂഡല്‍ഹി: ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ 10 അംഗ സംഘം രൂപീകരിച്ച് എന്‍.ഐ.എ. എന്‍.ഐ.എ അഡീഷണല്‍ ഡയറ്കടര്‍ ജനറല്‍ വിജയ് സാഖ്‌റെയ്ക്കാണ് അന്വേഷണ സംഘത്തിന്റെ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം ലഭിക്കില്ല. ലാല്‍ കില മെട്രോ സ്റ്റേഷന്റെ വയലറ്റ് ലൈനും സുരക്ഷാ കാരണങ്ങളാല്‍ ഡിഎംആര്‍സി അടച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍ സൈന്യം ഉപയോഗിക്കുന്ന തരം രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം ഉയരുന്നുണ്ട്. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച സ്‌ഫോടകവസ്തു സാമ്പിളുകളിലൊന്ന് അമോണിയം നൈട്രേറ്റിനേക്കാള്‍ ശക്തിയേറിയതാണെന്നാണ് നിഗമനം. …

യുവാവ് കടയില്‍ എത്തിയത് 10 ലിറ്റര്‍ വെളിച്ചെണ്ണ ആവശ്യപ്പെട്ട്; മടങ്ങിയത് മേശ വലുപ്പ് കുത്തിത്തുറന്ന് 45,000 രൂപയുമായി, പട്ടാപ്പകല്‍ മാത്രം മോഷണത്തിനു ഇറങ്ങുന്ന യുവാവ് അറസ്റ്റില്‍

കൂത്തുപറമ്പ്: വെളിച്ചെണ്ണ കടയില്‍ നിന്ന് പട്ടാപ്പകല്‍ 45,000 രൂപ കവര്‍ച്ച ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. മാലൂര്‍, ശിവപുരം, സലീന മന്‍സിലിലെ വി.സി ഹാരിസിനെയാണ് കൂത്തുപറമ്പ് എ.സി.പി എം.പി. ആസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇയാള്‍ക്കെതിരെ നിരവധി കേസുകളുള്ളതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് കൂത്തുപറമ്പ് സബ് റജിസ്ട്രാര്‍ ഓഫീസിന് മുന്‍വശത്തെ കൃഷ്ണ കോക്കനട്ട് ഓയില്‍ എന്ന കടയില്‍ 45,000 രൂപ കവര്‍ന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. കവര്‍ച്ചാ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് …

കാസര്‍കോട് നഗരസഭയിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കാസര്‍കോട്: നഗരസഭയിലെയും മധൂര്‍, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തുകളിലെയും ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ദേശീയ നിര്‍വ്വഹാക സമിതി അംഗം സികെ പദ്മനാഭനാണ് കാസര്‍കോട് നഗരസഭയിലെ ആദ്യഘട്ട 10 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സവിത ടീച്ചര്‍(വിദ്യാനഗര്‍), ചേതന്‍ ബി(അടുക്കത്ത് ബയല്‍), രവീന്ദ്ര പൂജാരി(ആനബാഗിലു), കെഎസ് ശ്രുതി(കോട്ടക്കണി), ബി ശാരദ(നുളളിപ്പാടി നോര്‍ത്ത്), സുധാറാണി(അണങ്കൂര്‍), രാജേഷ് അമേയ്(പുലിക്കുന്ന്), അരുണ്‍കുമാര്‍ ഷെട്ടി(ബീരന്ത് ബയല്‍), രേഷ്മ(കടപ്പുറം നോര്‍ത്ത്), കെജി മനോഹരന്‍(ലൈറ്റ് ഹൗസ്) എന്നിവരാണ് സ്ഥാനാര്‍ഥികള്‍. സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ വി. കെ. സജീവന്‍, ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി, …

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അഴിമതി നിരോധന വകുപ്പ് കൂടി ചേര്‍ത്തു; ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും പ്രതിനിധികളും അഴിമതി നടത്തി, കേസ് വിജിലന്‍സ് കോടതിയിലേക്ക്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ട കോടതിയില്‍ സമര്‍പ്പിച്ചു. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും പ്രതിനിധികളും അഴിമതി നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണ്ണക്കൊള്ള കേസില്‍ അഴിമതി നിരോധന നിയമം ചുമത്തിയതോടെ കേസ് കൊല്ലം വിജിലന്‍സ് കോടതിയിലേയ്ക്ക് മാറ്റും. അതേസമയം 2019 ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ആയിരുന്ന എ. പത്മകുമാറിനു കുരുക്ക് മുറുകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഉപ്പളയില്‍ സദാചാര പൊലീസ് അക്രമം: സിനിമ കണ്ട് മടങ്ങിയ യുവാവിനെ തടഞ്ഞു നിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചു, തല ചുമരില്‍ ഇടിച്ചു, ഒരാള്‍ കസ്റ്റഡിയില്‍

കാസര്‍കോട്: ഉപ്പളയില്‍ സദാചാര പൊലീസ് ചമഞ്ഞ സംഘം യുവാവിനെ തടഞ്ഞു നിര്‍ത്തിയും താമസ സ്ഥലത്ത് അതിക്രമിച്ചു കയറിയും ആക്രമിച്ചു. സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലായി. മഞ്ചേശ്വരം, കുഞ്ചത്തൂര്‍, കണ്വതീര്‍ത്ഥ സ്വദേശിയും ഉപ്പള, റെയില്‍വേ സ്റ്റേഷന്‍ റോഡിലെ വാടക മുറിയില്‍ താമസക്കാരനുമായ ഇബ്രാഹിം കരീം(30)ആണ് അക്രമത്തിനു ഇരയായത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കാസര്‍കോട്ടെ ഒരു തീയേറ്ററില്‍ നിന്നു സിനിമ കണ്ട് ഉപ്പള റെയില്‍വെ സ്റ്റേഷന്‍ റോഡിലെ താമസ സ്ഥലത്തേയ്ക്ക് പോകുന്നതിനിടയിലായിരുന്നു ആദ്യ അക്രമമെന്ന് ഇബ്രാഹിം കരിം …

നടുക്കുന്ന കൊലപാതകം; മകളെ ഡ്രമ്മിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തു

മലപ്പുറം: എടപ്പാളില്‍ മകളെ കൊന്ന ശേഷം മാതാവ് ആത്മഹത്യ ചെയ്തു. കണ്ടനകം സ്വദേശിനി അനിതാകുമാരി (57)യാണ് മകള്‍ അഞ്ജന (27) യെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. മകളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം മാതാവ് തൂങ്ങി മരിച്ചു. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. മകന്‍ ജോലിയ്ക്ക് പോയ സമയത്താണ് സംഭവം. ഇരുവരേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടിലെ ഡ്രമ്മില്‍ മുക്കി അഞ്ജനയെ കൊല്ലുകയായിരുന്നു. ശേഷം വീടിനു സമീപത്തെ മരത്തില്‍ അനിത തൂങ്ങി മരിച്ചുവെന്നാണ് വിവരം. …

തുരുത്തി പരന്തന്മാട് സ്വദേശി പി.പി. സുദര്‍ശനന്‍ അന്തരിച്ചു

ചെറുവത്തൂര്‍: തുരുത്തി പരന്തന്മാട് സ്വദേശി പി.പി. സുദര്‍ശനന്‍(78) അന്തരിച്ചു. ഭാര്യ: കെ സൗദാമിനി. മക്കള്‍: പിഎസ് ഉണ്ണികൃഷ്ണന്‍, പി.എസ് സൗമ്യ, പി.എസ് സന്ധ്യ,പി.എസ് സന്ദീപ്. മരുമക്കള്‍: വിവി തൃപു(കവ്വായി), ശ്രീനി (കാസര്‍കോട്), പി.പി സജിത(കടന്നപ്പള്ളി). സഹോദരങ്ങള്‍: ഹൈമവതി, ശാന്ത, പത്മാവതി, രമണി പരേതരായ രത്‌നമ്മ, സരസ്വതി, പ്രേമ.

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടു, നേരിട്ട് കാണാന്‍ ക്ഷണിച്ചു, യുവതിയുടെ സ്വര്‍ണവും പണവും തട്ടിയെടുത്ത് മുങ്ങി, ഡിവൈഎസ്പിയുടെ മകന്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുടെ സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ഡിവൈഎസ്പിയുടെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിണ്ടിഗല്‍ ഡിവൈഎസ്പിയും പാപ്പനായക്കം പാളയം സ്വദേശിയുമായ തങ്കപാണ്ടിയുടെ മകന്‍ ധനുഷി(27)നെയാണ് റെയ്‌സ് കോഴ്‌സ് പൊലീസ് പിടികൂടിയത്. പൊള്ളാച്ചി ജ്യോതിനഗര്‍ സ്വദേശിയും റെയ്‌സ് കോഴ്സിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ യുവതിയുടെ ആഭരണങ്ങളാണു യുവാവ് ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. കോയമ്പത്തൂര്‍ ഈച്ചനാരിയില്‍ ഹോട്ടല്‍ ബിസിനസ് നടത്തുന്ന ധനുഷ് ഡേറ്റിങ് ആപ്പിലൂടെയാണ് യുവതിയെ പരിചയപ്പെട്ടത്. സൗഹൃദത്തിലായതോടെ യുവതിയെ നേരിട്ട് കാണണമെന്ന് അറിയിച്ചു. അങ്ങനെ …

കടയിലേയ്ക്ക് മിഠായി വാങ്ങാൻ എത്തിയ 10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; കുംബഡാജെ സ്വദേശിയായ 64 കാരൻ പോക്സോ പ്രകാരം അറസ്റ്റിൽ

കാസർകോട്: കടയിലേയ്ക്ക് മിഠായി വാങ്ങിക്കാൻ എത്തിയ പത്തു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. കട ഉടമയെ പോക്സോ പ്രകാരം ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തു. കുംബഡാജെ, തുപ്പക്കല്ല് സ്വദേശിയായ അബ്ദുല്ല (64) യാണ് അറസ്റ്റിലായത് . ഇയാളെ കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്റു ചെയ്തു.കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതിനെ തുടർന്നാണ് ബദിയഡുക്ക പൊലീസിൽ പരാതി നൽകിയത്.

മേല്‍പ്പറമ്പ്, കട്ടക്കാലിലെ വാഹനാപകടം: ഗുരുതരമായി പരിക്കേറ്റ കുമ്പള, കുണ്ടങ്കേരടുക്ക സ്വദേശി മരിച്ചു

കാസര്‍കോട്: കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിലെ മേല്‍പ്പറമ്പ് കട്ടക്കാലില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുമ്പള, കുണ്ടങ്കേരടുക്ക സ്വദേശിയും കളനാട്, ഇടവുങ്കാല്‍ വി.ബി വില്ലയില്‍ താമസക്കാരനുമായ വി.എസ് വിനീഷ് എന്ന അപ്പു (23)വാണ് ബുധനാഴ്ച പുലര്‍ച്ചെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ലൈറ്റ് ആന്റ് സൗണ്ട് മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു.ഒക്ടോബര്‍ 16ന് രാവിലെ ഉണ്ടായ വാഹനാപകടത്തിലാണ് വിനീഷിന് പരിക്കേറ്റത്. കളനാട് ഭാഗത്തു നിന്നു മേല്‍പ്പറമ്പ് ഭാഗത്തേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു വിനീഷ്. ഈ സമയത്ത് …

വീട്ടിൽ തലചുറ്റി വീണു, നടൻ ഗോവിന്ദ ആശുപത്രിയിൽ

മുംബൈ: ബോളിവുഡ് നടന്‍ ഗോവിന്ദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോധരഹിതനായതിനെ തുടര്‍ന്നാണ് മുബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടനെ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച അർദ്ധരാത്രി സ്വന്തം വസതിയില്‍ വച്ചാണ് സംഭവമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും നിയമോപദേഷ്ടാവുമായ ലളിത് ബിന്ദല്‍ അറിയിച്ചു. ബോധരഹിതനായ നടനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് ടെലിഫോണിലൂടെ വിദഗ്ധോപദേശം തേടി. ശേഷം അടിയന്തിരമായി മരുന്ന് നല്‍കിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗോവിന്ദയെ അവശ്യമായ പരിശോധനങ്ങള്‍ക്ക് വിധേയനാക്കി. ജുഹുവിലെ ക്രിട്ടികെയർ ആശുപത്രിയിൽ ചികിത്സയിലാണ് നിലവിൽ നടൻ. ഗോവിന്ദയുടെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ …

ചെങ്കോട്ട സ്‌ഫോടനം: ചാവേറാക്രമണമല്ല; പരിഭ്രാന്തിയില്‍ സംഭവിച്ചതെന്ന് എൻ ഐ എ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ചെങ്കോട്ടയിൽ നടന്ന സ്‌ഫോടനം ചാവേറാക്രമണമല്ലെന്ന് എൻ ഐ എ റിപ്പോര്‍ട്ട്. സാധാരണയുള്ള ചാവേറാക്രമണത്തിന്റെ സ്വഭാവത്തിലല്ല സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രതിയെന്ന് സംശയിക്കുന്നയാള്‍ പരിഭ്രാന്തിയില്‍ സ്‌ഫോടനം നടത്തിയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.വലിയ സ്ഫോടന പദ്ധതിയാണ് ഇല്ലാതെയാക്കിയത്. തുടർച്ചയായുണ്ടായ റെയ്ഡുകളും അറസ്റ്റുകളുമാണ് തിടുക്കപ്പെട്ടുള്ള സ്ഫോടനത്തിന് കാരണമെന്നാണ് നിഗമനം. പൂർണ്ണമായും പ്രവർത്തനക്ഷമമായിരുന്നില്ല ബോംബ് എന്നും എൻഐഎ പറഞ്ഞു.സ്‌ഫോടനത്തില്‍ ഗര്‍ത്തമുണ്ടായിട്ടില്ലെന്നും പ്രൊജക്ടൈലുകള്‍ കണ്ടെത്തിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചാവേർ ആക്രമണം അല്ലെന്നുള്ളത് ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിലാണ് …

74കാരൻ കിണറിൽ വീണു, അതുകണ്ട് രക്ഷിക്കാൻ ഇറങ്ങിയ യുവാവ് കിണറിൽ കുടുങ്ങി, ഇരുവർക്കും രക്ഷകരായത് അഗ്നിരക്ഷാസേന

കാസർകോട്: കിണറിൽ വീണ 74 വയസ്സുകാരനെയും രക്ഷിക്കാൻ ഇറങ്ങിയ യുപി സ്വദേശിയെയും രക്ഷപ്പെടുത്തി കാസർകോട്ടെ അഗ്നി രക്ഷാസേന. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. തളങ്കര പള്ളിക്കാലിലെ അബ്ദുൽ റഹ്മാന്റെ വളപ്പിലെ കിണറിലാണ് 74കാരനായ നെല്ലിക്കുന്ന് സ്വദേശി ടി.എം.മുനീർ വീണത്. 15 കോൽ ആഴവും പത്തടി വെള്ളവും ആൾ മറയുമില്ലാത്ത കിണറിലാണ് വയോധികൻ അബദ്ധത്തിൽ വീണത്. സംഭവം കണ്ട ഉത്തരപ്രദേശ് സ്വദേശി ലുക്കുമാൻ (30) രക്ഷിക്കാൻ കിണറിൽ ഇറങ്ങി. മുങ്ങിത്താഴ്കയും പൊങ്ങുകയും ചെയ്ത മുനീറിനെ രക്ഷപ്പെടുത്താൻ നാട്ടുകാർ കയർ …